x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂട്ടർ മറിഞ്ഞ് യുവതിക്കും യുവാവിനും പരിക്ക്

വെബ് ഡെസ്ക്
Published: August 18, 2026 03:04 AM IST | Updated: August 18, 2026 03:04 AM IST

അപകടത്തിൽപ്പെട്ട സ്കൂട്ടർ.

വടക്കഞ്ചേരി: കുത്തനെ ഇറക്കവും വളവുമുള്ള പാലക്കുഴി റോഡിൽ താണിച്ചുവട്ടിൽ വീണ്ടും അപകടം. ഇന്നലെ വൈകുന്നേരം നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യുവതിക്കും യുവാവിനും സാരമായി പരിക്കേറ്റു. ഇവരെ ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണംവിട്ട സ്കൂട്ടർ വനാതിർത്തിയിലെ ഫെൻസിംഗ് തകർത്ത് കാട്ടിലേക്ക് തെറിച്ചുവീണു. പഞ്ചായത്ത് മുൻ മെംബർ പോപ്പി ജോണും ജോസ് ഊന്നുപാലത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്. പാലക്കുഴി മലയിൽനിന്നും ഇറക്കം ഇറങ്ങി വരുന്നതിനിടെയാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ഇതിനുമുമ്പ് മൂലങ്കോട് നിന്നുള്ള കുടുംബം സ്കൂട്ടർ യാത്രയിൽ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. അതിനുമുമ്പ് ഓട്ടോറിക്ഷ മറിഞ്ഞും ലോറി മറിഞ്ഞും നാലുപേർ മരിക്കാനിടയായ അപകടങ്ങളുമുണ്ടായിട്ടുണ്ട്.

പീച്ചി വനാതിർത്തിയിലെ ഒറ്റപ്പെട്ട മലമ്പ്രദേശമാണിത്. അത്യാഹിതം എന്തെങ്കിലും സംഭവിച്ചാൽതന്നെ ആളുകൾ അറിയാൻ സമയമെടുക്കും. വീടുകളില്ലാത്തതിനാൽ റോഡിലൂടെ വല്ലപ്പോഴുമുള്ള മറ്റു യാത്രക്കാർ തന്നെയാകും രക്ഷാപ്രവർത്തകർ. മൊബൈൽ റേഞ്ചും കുറവുള്ള സ്ഥലമാണ്. രാത്രി അസമയങ്ങളിലെ യാത്ര കരുതലോടെ വേണം. പ്രദേശം അറിയാത്ത പാലക്കുഴിയുടെ പ്രകൃതി മനോഹാരിത ആസ്വദിക്കാൻ പോകുന്നവർ ഏറെ ശ്രദ്ധിക്കണം.

Tags : injured NattuVishasham DistrictNews

Recent News

Corehub Up