കൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയെ തുടർന്ന് രണ്ട് പേർ മരിച്ചു. ബട്ടിക്കലോവ, ജാഫ്ന എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. അഞ്ച് ദിവസമായി തുടരുന്ന മഴയിൽ രാജ്യത്തെ എട്ട് ജില്ലകളെയാണ് ബാധിച്ചത്.
29 കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 88 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
ചിലയിടങ്ങളിൽ 150 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.