വാഷിംഗ്ടൺ: ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാന്റെ ആയുധ സംഭരണശാലകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം. ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണമായും തകർത്തതായി യുഎസ് അവകാശപ്പെട്ടു.
മാരക പ്രഹര ശേഷിയുള്ള ബി 2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. യുഎസ് സെൻട്രൽ കമാൻഡ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഇറാന്റെ ഒൻപത് സൈനിക കപ്പലുകൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർബലമാക്കിയെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്നും യുഎസ് പ്രതിരോധ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഇറാന്റെ ഉന്നതതലത്തിലുള്ള 48 നേതാക്കളെ വധിച്ചതായി അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് ഉൾപ്പെടെയുള്ള ഉന്നതരെ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതാക്കിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.