വെടിവയ്പ്പുണ്ടായ സ്കൂളിൽ പോലിസ്.
മനില: ഫിലിപ്പീൻസിലെ സ്കൂളിൽ തോക്കുമായി എത്തിയ ഒന്പതാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ വധിച്ചശേഷം ജീവനൊടുക്കി. തെക്കൻ തുറമുഖ നഗരമായ സാംബോൻഗായിലെ സ്കൂളിലായിരുന്നു സംഭവം. ഉടുപ്പിൽ ധരിച്ച ക്യാമറ ഉപയോഗിച്ച് വെടിവയ്പിന്‍റെ തത്സമയ സംപ്രേഷണം ഫേസ്ബുക്കിലൂടെ നടത്തുകയും ചെയ്തു.
കൈത്തോക്കും റൈഫിളുമായി സ്കൂളിലെത്തിയ വിദ്യാർഥി ക്ലാസിലെ അധ്യാപകനു നേർക്കാണ് ആദ്യം നിറയൊഴിച്ചത്. ഉന്നം തെറ്റിയതിനെത്തുടർന്ന് മറ്റൊരു ക്ലാസിൽപോയി വെടിവയ്ക്കുകയായിരുന്നു. പിന്നീട് ജീവനൊടുക്കി.
കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍റെ തോക്കുകളാണ് പ്രതി ഉപയോഗിച്ചത്.
മുഹമ്മദ് മയേൽ ജലാനി എന്നാണ് പ്രതിയുടെ പേരെന്ന് റിപ്പോർട്ടുണ്ട്.
വെടിവയ്പു നടത്താനുള്ള കാരണം വ്യക്തമല്ല. പ്രതിയുടെ ചാറ്റ് ഹിസ്റ്ററിയും ഗേമിംഗ് ഹിസ്റ്ററിയും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
Tags : philippines shooting scool shooting