x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സിജെപി പണി തുടങ്ങി'; മദ്യപിച്ച് ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെൻഷൻ

ഓൺലൈൻ ഡെസ്ക്
Published: August 18, 2026 05:28 PM IST | Updated: August 18, 2026 05:29 PM IST

ഡ്യൂട്ടി സമയത്ത് ഉറക്കം, പ്രധാനാധ്യാപകന് സസ്പെൻഷൻ

മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിലുള്ള ജില്ലാ പഞ്ചായത്ത് പ്രൈമറി സ്കൂളിലെ പ്രധാനാധ്യപകൻ വിനോദ് കട്‌കെപ്യെരപധാ  മദ്യപിച്ച് ബോധമില്ലാതെ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. സിജെപി  രാജ്യവ്യാപകമായി നടത്തുന്ന 'സ്കൂൾ നന്നാക്കൂ' എന്ന ക്യാമ്പയിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ സംഭവം പുറത്തറിഞ്ഞത്. 

പ്രധാനാധ്യപകൻ മദ്യലഹരിയിൽ തറയിൽ കിടന്നുറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വലിയ വിവാദമായത്. കട്‌കെ പതിവായി മദ്യപിച്ച് സ്കൂളിലെത്താറുണ്ടെന്നും, വിദ്യാർഥികളോടും രക്ഷിതാക്കളോടും മോശമായി പെരുമാറാറുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസുകൾ എടുക്കാതെ നാട്ടുകാരെക്കൊണ്ട് ക്ലാസുകൾ എടുപ്പിച്ചിരുന്നതായും ആരോപണമുണ്ട്.

രക്ഷിതാക്കൾ നൽകിയ തെളിവുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ ജില്ലാ പരിഷത്ത് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നെങ്കിലും, നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ മഹാരാഷ്ട്ര ജില്ലാ പരിഷത്ത് ജില്ലാ സർവീസസ് ആക്ട് പ്രകാരം ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. രാജ്യത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഓഗസ്റ്റ് 15-നാണ് സിജെപി ഈ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചത്. 

Tags : CJP Headmaster Suspension LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up