x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാർപാപ്പ രാഷ്‌ട്രീയ എതിരാളിയല്ല; ട്രംപിനെ ഓർമിപ്പിച്ച് ബിഷപ്പുമാർ


Published: April 15, 2026 12:11 AM IST | Updated: April 15, 2026 12:11 AM IST

ന്യൂയോര്‍ക്ക്: ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തിപരമായി അധിക്ഷേപിച്ചതില്‍ യുഎസ് മെത്രാന്‍ സമിതി ശക്തമായി പ്രതിഷേധിച്ചു. മാര്‍പാപ്പ ട്രംപിന്‍റെ രാഷ്‌ട്രീയ എതിരാളിയല്ലെന്ന് ബിഷപ്പുമാര്‍ ഓര്‍മിപ്പിച്ചു.

ട്രംപിന്‍റെ വാക്കുകള്‍ നിരാശാജനകമാണെന്ന് മെത്രാന്‍സമിതി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് പോള്‍ എസ്. കോക്ലെ പറഞ്ഞു. മാര്‍പാപ്പ ഒരു രാഷ്‌ട്രീയക്കാരനല്ലെന്നും ക്രിസ്തുവിന്‍റെ പ്രതിപുരുഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്‍റെ പ്രസ്താവനകള്‍ മാര്‍പാപ്പയുടെ ശുശ്രൂഷയെക്കുറിച്ചുള്ള ഗുരുതരമായ തെറ്റിദ്ധാരണയും ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തോടുള്ള അസ്വസ്ഥതയുളവാക്കുന്ന അനാദരവും വെളിപ്പെടുത്തുന്നുവെന്ന് നെവാര്‍ക്ക് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോസഫ് ഡബ്ല്യു. ടോബിന്‍ ചൂണ്ടിക്കാട്ടി.

യുദ്ധത്തിനും മനുഷ്യാന്തസിനെതിരായ മറ്റു കുറ്റകൃത്യങ്ങള്‍ക്കുമെതിരേ അദ്ദേഹം വ്യക്തമായി സംസാരിക്കുകയും ആധികാരിക സംഭാഷണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യും. കാരണം, സഭയുടെ സാക്ഷ്യം പക്ഷപാതപരമായ താത്പര്യങ്ങളിലല്ല; ക്രിസ്തുവിന്‍റെ സമാധാനത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത് -കര്‍ദിനാള്‍ ജോസഫ് ഡബ്ല്യു. ടോബിന്‍ വ്യക്തമാക്കി.

മാര്‍പാപ്പയ്‌ക്കെതിരായ ട്രംപിന്‍റെ വിമര്‍ശനങ്ങള്‍ അസ്വീകാര്യമാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പറഞ്ഞു. ട്രംപിനെതിരേ കടുത്ത വിമര്‍ശനവുമായി അമേരിക്കയിലെ വിവിധ കത്തോലിക്കാ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

മാര്‍പാപ്പ “കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ദുര്‍ബലന്‍’’ ആണെന്നും തീവ്ര ഇടതുപക്ഷത്തെ സഹായിക്കുന്നു’’ എന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പാപ്പയെ തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ട്രംപുമായി ഒരു തര്‍ക്കത്തിനു താനില്ലെന്നും അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നും യുദ്ധത്തിനെതിരായ നിലപാട് തുടരുമെന്നുമായിരുന്നു ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രതികരണം.

അതേസമയം, തന്നെ ക്രിസ്തുവിനെപ്പോലെ ചിത്രീകരിക്കുന്ന എഐ ചിത്രം ട്രംപ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതും വലിയ വിവാദമായിട്ടുണ്ട്.

കോടിക്കണക്കിനു ക്രൈസ്തവരെ ട്രംപ് അപമാനിച്ചിരിക്കുകയാണെന്ന് അമേരിക്കയിലെ രാഷ്‌ട്രീയനേതാക്കള്‍ ചൂണ്ടിക്കാട്ടി. താന്‍ ഒരു റെഡ്ക്രോസ് പ്രവര്‍ത്തകനായാണ് അതില്‍ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ട്രംപിന്‍റെ വിശദീകരണം. പ്രതിഷേധം ശക്തമായതോടെ സമൂഹമാധ്യമ അക്കൗണ്ടില്‍നിന്ന് വിവാദചിത്രം ട്രംപ് നീക്കംചെയ്തു.

Tags : Pope political opponent Bishops remind Trump

Recent News

Corehub Up