മോസ്കോ: പശ്ചിമേഷ്യയിൽ ഇറാനെതിരായി നടക്കുന്ന യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ രൂക്ഷ വിമർശനവുമായി റഷ്യ. അമേരിക്കയും ഇസ്രയേലും ഇറാനെ പ്രകോപിപ്പിച്ച് അറബ് രാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്നും റഷ്യ ആരോപിച്ചു.
അറബ് രാജ്യങ്ങളെ കൂടുതൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ യുഎസും ഇസ്രയേലും മനഃപൂർവം ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. യുഎസും ഇസ്രയേലും വിട്ടുകൊടുക്കുമെന്നതിന്റെ ഒരു സൂചനയും ഇല്ലെന്നും റഷ്യ അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നാല് അറബ് രാജ്യങ്ങളുടെ നേതാക്കളുമായി ഫോണിൽ സംസാരിച്ചുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതികാര നടപടികളിലേക്ക് യുഎസും ഇസ്രയേലും ഇറാനെ മനഃപൂർവം പ്രകോപിപ്പിച്ചെന്നും റഷ്യ ആരോപിച്ചു.
യുഎസിന്റെയും ഇസ്രയേലിന്റെയും നടപടി മനുഷ്യ ജീവനുകൾ അപകടത്തിലാവാനും നാശനഷ്ടങ്ങൾക്കും കാരണമായി. പശ്ചിമേഷ്യയിലുണ്ടായ സംഭവവികാസങ്ങളിൽ റഷ്യ അഗാധമായി ഖേദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Tags : russia iran israel united states