മുൻ മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളിയും എ.കെ.ശശീന്ദ്രനും
തിരുവനന്തപുരം: ഇടതുമുന്നണിയിലെ കക്ഷികളായ കോൺഗ്രസ് എസും എൻസിപി സെക്യുലറും തമ്മിൽ ലയിക്കുന്നു. ഇതു സംബന്ധിച്ച് രാമചന്ദ്രന് കടന്നപ്പള്ളിയും എ.കെ.ശശീന്ദ്രനും ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്‍സിപിയില്‍ പി.സി.ചാക്കോയുമായി ഇടഞ്ഞ് എ.കെ.ശശീന്ദ്രന് വിഭാഗം മാറി നില്‍ക്കുകയാണ്.
എന്‍സിപി സെക്യുലര്‍ എന്ന നിലയില്‍ അവര്‍ യോഗം വിളിക്കുകയും ചെയ്തു. ലയന സാധ്യത ചര്‍ച്ച ചെയ്യാന്‍ ജൂലൈ 11ന് കൊച്ചിയില്‍ വച്ചാണ് യോഗം. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വച്ച് കടന്നപ്പള്ളി രാമചന്ദ്രനും എ.കെ. ശശീന്ദ്രനും തമ്മില്‍ ചര്‍ച്ച നടത്തിയത്.
ഈ ചര്‍ച്ചയുടെ വിശദാംശങ്ങൾ എ.കെ.ശശീന്ദ്രന് പിണറായി വിജയനെ അറിയിച്ചു. രണ്ട് പാര്‍ട്ടികളും ഇടതുമുന്നണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ലയനത്തില്‍ സിപിഎമ്മിനോ എല്‍ഡിഎഫിനോ എതിര്‍പ്പില്ലെന്നാണ് റിപ്പോർട്ട്.
ഒരേ രാഷ്ട്രീയ ചിന്താഗതിയുള്ള ചെറുകക്ഷികൾ ഒന്നിക്കുന്നത് മുന്നണിയുടെ ഒത്തൊരുമയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് ഇരുവിഭാഗത്തിന്റെയും കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ കൂടുതൽ ആഭ്യന്തര ചർച്ചകൾ പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് നേതാക്കളുടെ തീരുമാനം.