x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെന്‍റ് ബ്രിഡ്ജിൽ ആവേശ പോരാട്ടം; വീഴാതെ ഇംഗ്ലണ്ട്, കളം പിടിച്ച് കിവീസ്

സ്പോർട്സ് ഡെസ്ക്
Published: June 29, 2026 10:37 AM IST | Updated: June 29, 2026 10:41 AM IST

ഇംഗ്ലണ്ട് ന്യൂസിലൻഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന്

ലണ്ടൻ: ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. പരമ്പരയിലെ അവസാന മത്സരത്തിൽ 373 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. നാലാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാലിന് 103 റൺസ് എന്ന നിലയിലാണ്.

പരിക്കിനെ അവഗണിച്ച് പൊരുതിയ ഡാരൽ മിച്ചലിന്‍റെ (100) സെഞ്ചുറിയുടെ കരുത്തിലാണ് ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ 288 റൺസിന് ഡിക്ലയർ ചെയ്തത്. കിവീസ് ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വൻ തിരിച്ചടിയാണ് നേരിട്ടത്. മുൻനിര ബാറ്റർമാർ പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടങ്ങി.

കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് 30 റൺസ് നേടി പുറത്തായി. മത്സരത്തിന്‍റെ അഞ്ചാം ദിനമായ ഇന്ന് ആറുവിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് വിജയിക്കാൻ 270 റൺസ് കൂടി വേണം. ഒമ്പതു റൺസുമായി മുൻ ക്യാപ്റ്റൻ ജോ റൂട്ട് ക്രീസിലുണ്ട്.

Tags : Trent Bridge Test New Zealand england

Recent News

Corehub Up