x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെസി x CR7;ഫിഫ 2026 ലോകകപ്പ് നോക്കൗട്ടിനു കിക്കോഫ്

യുഎസില്‍നിന്ന് ജി. രവീന്ദ്രന്‍ നായര്‍ (ഗോളി രവി)
Published: June 29, 2026 04:51 AM IST | Updated: June 29, 2026 04:51 AM IST

ലയണല്‍ മെസി

48 ടീമുകള്‍ തുടങ്ങിയ 2026 ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടം കടന്നത് 32 ടീമുകള്‍ മാത്രം. ഇന്ത്യയില്‍ വെളിച്ചംവീശുമ്പോള്‍, ആ എണ്ണം 31ലേക്കു ചുരുങ്ങും. അതെ, ഇനി തോല്‍ക്കുന്നവര്‍ക്ക് ലോകകപ്പ് വേദിയില്‍ ഇടമില്ല. അതുകൊണ്ട് എതിരാളിയെ വീഴ്ത്തുക എന്ന ഒറ്റ ലക്ഷ്യവുമായി ടീമുകള്‍ കളത്തിലെത്തും. ഫിഫ 2026 ലോകകപ്പിന്‍റെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് കിക്കോഫ്.

കാല്‍പ്പന്ത് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളായ പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്‍റീനയുടെ ലയണല്‍ മെസിയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ഒരു ഫൈനല്‍ ഇത്തവണയെങ്കിലും ഉണ്ടാകുമോ..? ആരാധകരുടെ ഈ സ്വപ്‌നം ഫൈനലിലേക്കുള്ള വഴികള്‍ എല്ലാം തുറന്നിരിക്കുകയാണ്. ഗ്രൂപ്പ് ജെയില്‍ അര്‍ജന്‍റീന ഒന്നാം സ്ഥാനത്തും ഗ്രൂപ്പ് കെയില്‍ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തതോടെ ഇരുടീമും ഫിക്‌സ്ചറിന്‍റെ രണ്ടു വശങ്ങളിലായി.

ഇനി ഇരുടീമും നേര്‍ക്കുനേര്‍ വരുമെങ്കില്‍ അതു ഫൈനലില്‍ മാത്രമായിരിക്കും.
പോര്‍ച്ചുഗലിനെ സംബന്ധിച്ച് ഫൈനലിലേക്കുള്ള വഴി ദുര്‍ഘടം പിടിച്ചതാണെന്നു പറയാം. റൗണ്ട് ഓഫ് 32ല്‍ ക്രൊയേഷ്യ, പ്രീക്വാര്‍ട്ടറില്‍ സ്‌പെയിന്‍, ക്വാര്‍ട്ടറില്‍ ബെല്‍ജിയം/അമേരിക്ക, സെമിയില്‍ ജര്‍മനി/ഫ്രാന്‍സ്/നെതര്‍ലന്‍ഡ്‌സ്/മൊറോക്കോ തുടങ്ങിയ ടീമുകളെ കീഴടക്കി മാത്രമേ പോര്‍ച്ചുഗലിനു ഫൈനല്‍ സ്വപ്‌നം സഫലമാക്കാന്‍ സാധിക്കൂ.

അതേസമയം, അര്‍ജന്‍റീനയ്ക്ക് സെമിയില്‍വരെ എളുപ്പവഴിയാണെന്നു പറയാം. റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെ, പ്രീക്വാര്‍ട്ടറില്‍ ഈജിപ്ത്/ഓസ്‌ട്രേലിയ, ക്വാര്‍ട്ടറില്‍ കൊളംബിയ/ഘാന/സ്വിറ്റ്‌സര്‍ലന്‍ഡ്/അള്‍ജീരിയ, സെമിയില്‍ ബ്രസീല്‍/ഇംഗ്ലണ്ട് എന്നിങ്ങനെയായിരിക്കും എതിരാളികള്‍. അതായത് ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലും അര്‍ജന്‍റീനയും ഈ ലോകകപ്പില്‍ ഏറ്റുമുട്ടാന്‍ സാധ്യതയുള്ളത് സെമിയില്‍ മാത്രം.

Tags :

Recent News

Corehub Up