വിക്ടോറിയ: ഇന്ത്യന്‍ മഹാസമുദ്രത്തെ അവസരങ്ങളുടെ കലവറയായി വിഭാവനം ചെയ്യണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്രസുരക്ഷയും സാമ്പത്തിക പുരോഗതിയും പരസ്പരപൂരകമാണെന്നും മോദി പറഞ്ഞു.
സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്മിനിയുമായുമായുള്ള ഉഭയകക്ഷിചർച്ചകൾക്കുശേഷം സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉഭയകക്ഷിചര്ച്ചകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ കൈമാറുന്നതിന് ഉൾപ്പെടെ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുകയും ചെയ്തു. ആരോഗ്യം, കൃഷി, ഡിജിറ്റല്‍ ഇടപാട്, സമുദ്രസുരക്ഷ, ബഹിരാകാശം തുടങ്ങിയ മേഖലകളിലാണ് മറ്റു കരാറുകൾ.
രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഗാര്ഡിയന് ഓഫ് ദ ബ്ലൂ ഹൊറൈസണ്‍ നൽകി പ്രധാനമന്ത്രിയെ സീഷെൽസ് ആദരിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ നേതൃപാടവം പരിഗണിച്ചാണ് പുരസ്കാരമെന്ന് പ്രസിഡന്റ് പാട്രിക് ഹെർമനി അറിയിച്ചു. ത്രിദിന സന്ദർശനത്തിനായി ശനിയാഴ്ച വിക്ടോറിയയിൽ എത്തിയ മോദി സീഷെൽസ് ദേശീയ അസംബ്ലിയിലും സംസാരിച്ചു. സമുദ്ര പട്രോളിംഗിനുള്ള കപ്പൽ പ്രധാനമന്ത്രി സീഷെൽസിനു സമ്മാനിച്ചു.
Tags : Narendra Modi says the Indian Ocean divided