കൊച്ചി: എറണാകുളം അങ്കമാലിയിലെ വീടുകളിൽ മോഷണം. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ടേകാൽ പവൻ സ്വർണം കവരുകയും മൂന്നു വീടുകളിൽ മോഷണശ്രമം നടത്തുകയും ചെയ്തു. മങ്ങാട്ടുകര കപ്പളയ്ക്ക് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്ന ആൾതാമസം ഇല്ലാത്ത വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്നാണ് മോഷ്ടാവ് സ്വർണം കവർന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുഖം മറിച്ചാണ് മോഷ്ടാവ് എത്തിയത്. മങ്ങാട്ടുകര അരീക്കൽ ബേബി പോളിന്‍റെ വീടിന്‍റെ മുൻ വാതിലിന്‍റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അകത്തു കയറിയ മോഷ്ടാവ് അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ച് ഇട്ടിട്ടുണ്ട്. എന്നാൽ വീട്ടിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
മോഷ്ടാവ് ഗേറ്റ് തുറന്ന് വരുന്നതിന്‍റെയും പിൻവാതിലിലൂടെ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സമീപത്തെ അരീക്കൽ വർഗീസിന്‍റെ വീടിന്‍റെ പിൻവാതിൽ തകർത്തും മോഷണശ്രമം നടത്തിയിട്ടുണ്ട്.
ഒരു മാസത്തിനിടെ പീചാനിക്കാട്, മങ്ങാട്ടുകര ഭാഗങ്ങളിൽ തന്നെ നിരവധി മോഷണങ്ങളാണ് നടന്നിട്ടുള്ളത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല ജനലിലൂടെ പൊട്ടിച്ചെടുത്തിരുന്നു. ഇതിലെ പ്രതികൾക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : houses shops robbed face