കൊച്ചി: തൃശൂരിൽ 16 പേരുടെ മരണത്തിനിടയാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്കിയതിന്റെയും നല്കാന് ഉദ്ദേശിക്കുന്നതിന്റെയും വിവരങ്ങള്‍ നല്‍കണമെന്നു ഹൈക്കോടതി. ഏപ്രില്‍ 21ന് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണു ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നല്കുന്ന നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ മൂന്നാഴ്ചയ്ക്കകം നല്‍കണം. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും അറിയിക്കണം. തുടര്‍ന്ന് ഹർജി വീണ്ടും നാലാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി.
Tags : Mundathikod tragedy High Court compensation