തൃശൂർ: ഭാവിയിൽ പകർച്ചവ്യാധികൾ ഫലപ്രദമായി തടയാൻ എന്തൊക്കെ ചെയ്യണമെന്നു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
ആരോഗ്യ-ദേവസ്വം മന്ത്രിയായി അധികാരമേറ്റശേഷം ആദ്യമായി ഡിസിസിയിൽ എത്തിയപ്പോൾ നൽകിയ സ്വീകരണത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പകർച്ചവ്യാധികൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ, അതു നിയന്ത്രിക്കുന്ന കാര്യത്തിൽ യുഡിഎഫ് സർക്കാർ ഏറെ മുന്നിലാണ്. മഴക്കാലത്തു നേരിടേണ്ടിവരുന്ന പകർച്ചവ്യാധികൾ തടയാൻ എത്ര കാലംമുന്പ്, എങ്ങനെ പ്രവർത്തനം ആരംഭിക്കണമെന്ന് എക്സ്പെർട്ട് കമ്മിറ്റി പഠിച്ചു തെളിവെടുപ്പുകളും മറ്റും നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും.
നിപ രോഗം കൂടുതലായും മലബാറിലെ ചില പ്രത്യേക പ്രദേശങ്ങളിലാണുണ്ടാകുന്നത്. അതിന്റെ കാരണം കണ്ടുപിടിക്കും. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെപ്പോലെതന്നെ സർക്കാർ ആശുപത്രികളെയും മുന്നിലെത്തിക്കുകയാണ് ആരോഗ്യവകുപ്പിന്റെ നയം. ഷിഗെല്ല ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.