x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രംപിന്‍റെ ഉടമ്പടി വാൻസിനു നിർണായകം


Published: June 19, 2026 02:55 AM IST | Updated: June 19, 2026 02:55 AM IST

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന സമാധാനക്കരാറിന്‍റെ മുഖമായി വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് മാറുന്നു. നയതന്ത്രനീക്കം പരാജയപ്പെട്ടാൽ അതിന്‍റെ ഉത്തരവാദിത്വം വാൻസിനായിരിക്കുമെന്ന് ട്രംപ് ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതു പരാജയപ്പെട്ടാൽ താൻ ജെഡിയെ കുറ്റപ്പെടുത്തുമെന്നാണു ട്രംപ് പറഞ്ഞു. വാൻസ് ഒരു നായകനാകുമോ മറിച്ച്, രാഷ്‌ട്രീയമായി ബലിയാടാക്കപ്പെടുമോ എന്ന ചർച്ച അമേരിക്കൻ രാഷ്‌ട്രീയത്തിൽ സജീവമാണ്.


ഇറാനുമായുള്ള ധാരണാപത്രത്തിന്മേൽ കടുത്ത വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് വൈറ്റ്ഹൗസ് കഴിഞ്ഞ ദിവസം കരാറിന്‍റെ പൂർണരൂപം പുറത്തുവിട്ടിരുന്നു. ട്രംപിന്‍റെ വിശ്വസ്തനായ വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്‍റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരാണു ചർച്ചകൾക്കു പിന്നിൽ പ്രവർത്തിച്ചത്.

വിദേശയുദ്ധങ്ങളിൽനിന്ന് അമേരിക്ക പിന്മാറണമെന്ന വാൻസിന്‍റെ തീവ്ര നിലപാടുകൾക്ക് ട്രംപ് ഭരണകൂടത്തിൽ വലിയ സ്വാധീനമുണ്ട്.എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ പരമ്പരാഗത വിദേശനയ വക്താക്കളും തീവ്ര യാഥാസ്ഥിതികരും കരാറിനെ കടുത്ത ഭാഷയിലാണു വിമർശിക്കുന്നത്.

പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള പ്രസിഡന്‍റിന്‍റെ ശ്രമങ്ങളെ സ്വന്തം പാർട്ടിയിലെ ചിലർതന്നെ തകർക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് വാൻസിന്‍റെ വക്താവ് ലൂക്ക് ഷ്രോഡർ പ്രതികരിച്ചു.

കരാർ അമേരിക്കയുടെ സമ്പൂർണ കീഴടങ്ങലാണെന്ന വിമർശനവും ശക്തമാണ്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും ടെക്‌സസ് സെനറ്ററുമായ ടെഡ് ക്രൂസും കരാറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന് ലഭിക്കുന്നത് തെറ്റായ ഉപദേശങ്ങളാണെന്നാണ് ക്രൂസിന്‍റെ ആരോപണം.

കരാറിലെ വ്യവസ്ഥകളും ആശങ്കയും

ഇറാൻ അവരുടെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അന്താരാഷ്‌ട്രീയതലത്തിൽ നിർവീര്യമാക്കണമെന്നും ആണവായുധങ്ങൾ നിർമിക്കില്ലെന്ന് ഉറപ്പുനൽകണമെന്നുമാണു കരാറിലെ പ്രധാന വ്യവസ്ഥകൾ. പകരമായി ഇറാൻ പ്രകോപനങ്ങൾ അവസാനിപ്പിച്ചാൽ അമേരിക്ക ഇളവുകൾ നൽകും. രണ്ടു മാസത്തെ തുടർചർച്ചകൾക്കു വഴിതുറക്കുന്ന ഈ താത്കാലിക കരാർ, ഇറാനിൽനിന്നു കൃത്യമായ ഉറപ്പുകളൊന്നും വാങ്ങാതെ അവർക്ക് വലിയ ഇളവുകൾ നൽകുകയാണെന്നാണു ഡെമോക്രാറ്റുകളുടെയും ഇസ്രയേൽ അനുകൂലികളുടെയും വാദം.

ഇറാൻ കൃത്യമായി വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ കരാറിന്‍റെ യാതൊരുവിധ ആനുകൂല്യവും അവർക്കു ലഭിക്കില്ലെന്ന് വാൻസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കരാർ വിജയിച്ചാൽ ട്രംപിന്‍റെ പിൻഗാമിയായി റിപ്പബ്ലിക്കൻ പാർട്ടിയുടെ അമരത്തേക്ക് വാൻസ് ഉയരും. ചർച്ചകൾ പാളിയാൽ അതിന്‍റെ മുഴുവൻ പഴിയും വാൻസ് ചുമക്കേണ്ടതായി വന്നേക്കാം.

Tags : Trump's dea crucial for Vance

Recent News

Corehub Up