x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാം; ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച് എം.എം. മണി


Published: June 12, 2026 02:09 PM IST | Updated: June 12, 2026 02:09 PM IST

ഇടുക്കി: വനം മന്ത്രി ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച് സിപിഎം നേതാവ് എം.എം. മണി. ഷിബു ബേബി ജോണ്‍ വിവരം കെട്ടവനാണെന്നും കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാമെന്നും മണി പരിഹസിച്ചു. വനവുമായി ബന്ധമുള്ളയാളെ വനം മന്ത്രിയാക്കണമായിരുന്നുവെന്നും മണി പറഞ്ഞു.

'മന്ത്രി വിവരക്കേട്‌കൊണ്ട് പറയുന്നതാണ്. വന്യജീവി മാറിയിട്ട് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമോ? അയാള്‍ വിവരംകെട്ടവനാണ്. മന്ത്രി വന്യജീവിക്ക് ക്ലാസ് എടുക്കട്ടെ. അയാള്‍ക്ക് ഇതുവല്ലതും അറിയോ. കടപ്പുറത്തുള്ളയാളല്ലേ. ഏറ്റവും കൂടുതല്‍ വന്യജീവി ശല്ല്യമുള്ള ജില്ലയാണ് ഇടുക്കി. യുഡിഎഫിന്റെ അഞ്ച് പേര്‍ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. അന്തവും കുന്തവും ഇല്ലാത്തവരെ മന്ത്രിയാക്കിയിട്ട് എന്താ കാര്യം', മണി അധിക്ഷേപിച്ചു.

മന്ത്രി കെ. മുരളീധരനെയും മണി അധിക്ഷേപിച്ചു. വെടുത്താല്‍ കള്ളം പറയുന്ന കെ കരുണാകരന്റെ മകനല്ലേ എന്നായിരുന്നു മുരളീധരന് നേര്‍ക്കുള്ള ആക്ഷേപം. കെ. കരുണാകരന്‍റെ മകനായതിനാല്‍ തന്നെ മുരളീധരനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാന്‍ ഇല്ലെന്നും മണി പറഞ്ഞു.

 

 

Tags : cpm leader mm mani criticises shibu baby john

Recent News

Corehub Up