x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഎസ്എ കരട് വിജ്ഞാപനം ആശങ്ക ഒഴിയാതെ കേരളവും ഇടുക്കിയും

കെ.എസ്. ഫ്രാന്‍സിസ്
Published: August 10, 2026 03:37 AM IST | Updated: August 10, 2026 03:37 AM IST

പ്രതീകാത്മക ചിത്രം - എഐ

കട്ടപ്പന: പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനായി പ്രഫ. മാധവ് ഗാഡ്ഗിലും പിന്നെ ഡോ. കസ്തൂരിരംഗനും അധ്യക്ഷന്മാരായി രൂപീകരിച്ച കമ്മിറ്റികൾ തയാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചായി പറയുന്ന ഇഎസ്എ മേഖല സംബന്ധിച്ച് കേരളത്തിന്‍റെ ആശങ്ക ഒഴിവാകുന്നില്ല.

ജൂലൈ 27ന് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഇഎസ്എ കരടു വിജ്ഞാപനത്തില്‍ കേരളത്തിലെ 123 വില്ലേജുകളിലെ 9993.7 ചതിരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്എ ( ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ) ആണ്. 2024ല്‍ ഇടതു സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു നല്‍കിയ ശിപാര്‍ശകള്‍ അംഗീകരിക്കാതെയാണ് കരടു വിജ്ഞാപനം പുതിക്കി ഇറക്കിയിരിക്കുന്നത്. കരടു വിജ്ഞാപനമിറങ്ങി 60 ദിവസത്തിനുള്ളില്‍ ആക്ഷേപം അറിയിക്കണമെന്നാണ് ചട്ടം.

28 വില്ലേജുകള്‍ ഒഴിവാക്കാമെന്ന ആവശ്യം പരിഗണിച്ചില്ല

ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ശിപാര്‍ശ അനുസരിച്ച് ഇടുക്കി ജില്ലയില്‍ 47 വില്ലേജുകളാണ് ഇഎസ്എ പരിധിയിലുള്ളത്. ഇടതു സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശയില്‍ 28 വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ കരടു വിജ്ഞാപനമനുസരിച്ച് ഇഎസ്എ ആയി നിശ്ചയിച്ചിരിക്കുന്ന 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ സ്വാഭാവിക ഭൂ പ്രകൃതിയും (വനം) 886. 7 ചതുരശ്ര കിലോമീറ്റര്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്ന സാംസ്്‌കാരിക ഭൂപ്രകൃതിയുമാണ്. ഇതിന്‍റെ കൃത്യമായ മാപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ വെബ്‌സൈറ്റില്‍ മാപ്പ് അടയാളപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ സൈറ്റില്‍ ഇങ്ങിനെയൊരു ഭൂപടം ഇതുവരെ തയാറാക്കിയിട്ടില്ല.

സിഎച്ച്ആര്‍ വനഭൂമിയാണെന്ന് വനം വകുപ്പ്

വനം വകുപ്പിന്‍റെ 2024ലെ വാര്‍ഷിക മാനുവലനുസരിച്ച് കോതമംഗലം, മൂന്നാര്‍, മറയൂര്‍, മാങ്കുളം, കോട്ടയം റേയ്ഞ്ചുകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളില്‍ 1913.165 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വനഭൂമിയാണ്. ഇതില്‍ മൂന്നാര്‍ ഡിവിഷനിലെ 372. 98 ചതുരശ്ര കിലോമീറ്റര്‍ സിഎച്ച്ആറും കോട്ടയം ഡിവിഷനിലെ 79. 258 ചതുരശ്ര കിലോമീറ്റര്‍ സിഎച്ച്ആറും വനഭൂമിയാണെന്നാണ് നക്ഷത്ര ചിഹ്നമിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

സിഎച്ച്ആര്‍ വനഭൂമിയുടെ ലിസ്റ്റില്‍ വരുമ്പോള്‍ ഇഎസ്എയായി കണക്കാക്കിയിരിക്കുന്ന 9993.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകള്‍ ഉള്‍പ്പെടും. സംരക്ഷിത വനമായുള്ള 11,531.139 ചതുരശ്ര കിലോമീറ്ററും നിക്ഷിപ്തവനമായ 1583.997 ചതുരശ്ര കിലോമീറ്ററും പരിരക്ഷിത വനമായ 3066.184 ചതുരശ്ര കിലോമീറ്ററും ഉള്‍പ്പെടെയുള്ള 23,363.691 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് വനഭൂമിയായി വനംവകുപ്പിന്‍റെ വാര്‍ഷിക മാനുവലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ നിലവില്‍ ഇഎസ്എ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളാണ്. അതിനാല്‍, പുതിയ ഇഎസ്എ പ്രദേശം ഈ വനഭൂമിയാണെന്നു കരുതാനാകില്ല.

സംസഥാനത്തെ വനഭൂമി ആകെ ഇഎസ്എയില്‍ പുതുതായി ഉള്‍പ്പെടുത്തുകയായിരുന്നു എന്നു വാദിച്ചാല്‍ വിസ്തീര്‍ണം ഇതുപോര. അങ്ങിനെ വരുമ്പോള്‍ ഇഎസ്എ ആയി പരിഗണിച്ചിരിക്കുന്ന 9107 ചതുരശ്ര കിലോമീറ്റർ വനപ്രദേശം ഏതാണെന്നു വ്യക്തമാക്കപ്പെടേണ്ടതാണ്. അതു സിഎച്ച്ആര്‍ കൂടി ഉള്‍പ്പെട്ട പ്രദേശമാണെന്നു കണക്കാക്കിയാല്‍ ഹൈറേഞ്ചിലെ ജനജീവിതം ദുഃസഹമാക്കപ്പെടും.

 

 

Tags : ESADraftNotification Kerala Idukki Unconcerned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up