തൃപ്പൂണിത്തുറ: നടി അൻസിബ ഹസൻ കോടതിയിൽ നൽകിയ പരാതിയിൽ വാദം കേൾക്കുന്നത് 27ലേക്കു മാറ്റി. നടി ലക്ഷ്മി പ്രിയയുടെ പരാതിയിൽ പോലീസ് സ്റ്റേഷനിൽ വനിതാ എസ്ഐയുടെ ഒത്താശയോടെ തന്നെ തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണു അൻസിബ പരാതി നൽകിയത്.
ഇന്നലെ കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂട്ടർ അവധിയായതിനെത്തുടർന്നാണ് വാദം മാറ്റിയത്. വിഷയത്തിൽ കോടതി ആവശ്യപ്പെട്ടിരുന്ന റിപ്പോർട്ട് പോലീസ് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ എഫ്ഐആർ ഇടേണ്ടതില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഈ കാര്യത്തിൽ ആദ്യം മുഖ്യമന്ത്രിക്കും ഡിജിപിക്കും നടി നൽകിയ പരാതിയിലും കഴമ്പില്ലെന്ന റിപ്പോർട്ടാണു പോലീസ് നൽകിയത്.