x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്തര്‍സംസ്ഥാന മോഷ്ടാവും സഹായിയും അറസ്റ്റില്‍


Published: May 2, 2026 02:53 PM IST | Updated: May 2, 2026 03:52 PM IST

കല്‍പ്പറ്റ: സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട പ്രതിയെയും സഹായിയെയും പോലീസ് അറസ്റ്റുചെയ്തു. 150ല്‍ അധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണൂര്‍ ആലക്കോട് കൊല്ലപറമ്പില്‍ മുഹമ്മദ് (46) ഇയാളുടെ സഹായി കട്ടിത്താനത്ത് ജോസ് (72) എന്നിവരാണ് പിടിയിലായത്.

ജോസ് 50 കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മുഹമ്മദിനെ ആലക്കോട് പൂവഞ്ചാലില്‍നിന്നും ജോസിനെ മാനന്തവാടി ബോയ്‌സ് ടൗണില്‍നിന്നുമാണ് കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ നാലിന് കല്‍പ്പറ്റ ഗ്രാമത്തുവയലിലെ വീട്ടില്‍നിന്ന് ഒമ്പത് പവന്‍റെ ആണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് ഇരുവരെയും പോലീസ് അറസ്റ്റുചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.

അടുത്തിടെ വയനാട്ടിലെ മുട്ടില്‍, മടക്കിമല, പുല്‍പ്പള്ളി, മേപ്പാടി, മീനങ്ങാടി എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ ചേരമ്പാടി, പാടന്തറ എന്നിവിടങ്ങളിലുമായി 19 മോഷണം നടത്തിയതായി പ്രാഥമിക ചോദ്യചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഗ്രാമത്തുവയലിലെ മോഷണത്തിനുശേഷം മറ്റു രണ്ട് വീടുകളിലും കയറി ആഭരണങ്ങളും പണവും മുഹമ്മദ് കവര്‍ന്നു.

ആളില്ലാത്ത വീടുകളെ കുറിച്ച് മുഹമ്മദിന് വിവരങ്ങള്‍ നല്‍കിയത് ജോസാണ്. ഇന്നോവ കാറില്‍ യാത്ര ചെയ്യുന്നതിനിനടെയാണ് മുഹമ്മദിനെ പിടികൂടിയത്. പോലീസ് കസ്റ്റഡിയിലെടുത്ത വാഹനത്തില്‍നിന്ന് പണവും ആഭരണങ്ങളും ആയുധങ്ങളും കണ്ടെടുത്തു.

 

 

Tags : arrest police case

Recent News

Corehub Up