x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഞ്ചാവ് തരൂ വിപ്ലവം നടത്തട്ടെ; പി.കെ. ശശിയുടെ പ്രസംഗത്തിൽ സിപിഎമ്മിനെ പരിഹസിച്ച് ജോയ് മാത്യു


Published: March 5, 2026 06:20 PM IST | Updated: March 5, 2026 07:46 PM IST

കൊച്ചി: പി.കെ. ശശിയുടെ പ്രസംഗത്തിൽ സിപിഎമ്മിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഡിവൈഎഫ്ഐ പ്രവർത്തകന് നേതാക്കൾ കഞ്ചാവും മദ്യവും നൽകിയെന്ന ശശിയുടെ വിവാദ പരാമർശത്തിലാണ് ജോയ് മാത്യു പരിഹാസവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ജോയ് മാത്യു ‌സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. താൻ എന്ത് പോസ്റ്റിട്ടാലും അതിൽ കഞ്ചാവ് എന്ന് സിപിഎം പ്രൊഫൈലുകൾ കമന്‍റ് ചെയ്തിരുന്നതിന്‍റെ അർഥം തനിക്ക് മനസിലായിരുന്നില്ലെന്ന് ജോയ് മാത്യു കുറിച്ചു.

എന്നാൽ‌ ഇപ്പോൾ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം മനസിലായതെന്നും തങ്ങൾക്ക് കഞ്ചാവ് തരൂ തങ്ങൾ ഒന്ന് വിപ്ലവം നടത്തട്ടെയെന്ന് നിലവിളിക്കുകയായിരുന്നു കമന്‍റോളികളായ ആ സൈബർ അടിമകളെന്നും ജോയ് മാത്യു പരിഹസിച്ചു.

പി.കെ. ശശിയുടെ വിവാദ പ്രസംഗം പങ്കുവച്ചുകൊണ്ടാണ് ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് ജില്ലയിലെ ഡിവൈഎഫ്ഐ യൂത്ത് സെന്‍ററിൽ വച്ചാണ് താൻ ആദ്യമായി കഞ്ചാവ് വലിച്ചതെന്ന് യുവ നേതാവ് വെളിപ്പെടുത്തിയെന്നാണ് പി.കെ. ശശിയുടെ ആരോപണം.

യുവ നേതാവിന് കഞ്ചാവ് നൽകിയത് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയാണെന്നും കള്ള് നൽകിയ വ്യക്തി പ്രസിഡന്‍റ് ആയെന്നും ശശി പ്രസംഗത്തിൽ ആരോപിക്കുന്നുണ്ട്. ഇതിനെതിരെ തന്‍റെ സാന്നിധ്യത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ശശി പറഞ്ഞു.

ഈ സംഘടനയുടെ പോക്ക് ഇതെങ്ങോട്ടാണെന്ന് ചോദിക്കുന്ന ശശി, വ്യക്തിപരമായി ചോദിച്ചാൽ യുവനേതാക്കളുടെ പേര് വെളിപ്പെടുത്താമെന്നും പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

പോസ്റ്റിന്‍റെ പൂർണരൂപം

ഞാൻ ഇക്കാര്യം മനസ്സിലാക്കാൻ വൈകിയതിൽ സഖാക്കൾ സദയം ക്ഷമിക്കുക. ഞാൻ എന്ത് പോസ്റ്റിട്ടാലും അതിനടിയിൽ സിപിഎം പ്രാഫൈൽ ഉള്ളവർ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല.

ഇപ്പോൾ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത് "ഞങ്ങൾക്ക് കഞ്ചാവ് തരൂ ഞങ്ങൾ ഒന്ന് വിപ്ലവം നടത്തട്ടെ "എന്ന് നിലവിളിക്കുകയായിരുന്നു കമന്‍റോളികളായ ആ സൈബർ അടിമകൾ....എന്ന് ഇപ്പോഴാണ് മനസ്സിലായത്.

സഖാവിന് നന്ദി.
(തെളിവുകൾ കമന്‍റ് ബോക്സിൽ വീഡിയോ ആയി കിടക്കുന്നുണ്ട് )

Tags : Joy Mathew P.K. Sasi speech cpm

Recent News

Corehub Up