പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ട് വരയുള്ള പൊതുപരിപാടികൾ റദ്ദാക്കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മന്ത്രി മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് ഇന്ന് പുലർച്ചെയാണ് മടങ്ങിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർ ചികിത്സ നിർദ്ദേശിച്ചാണ് മന്ത്രിക്ക് ഡിസ്ചാർജ് നൽകിയത്. എന്നാൽ മന്ത്രി ഇന്ന് തിരുവനന്തപുരത്തേക്ക് പോയില്ല.
മന്ത്രിക്ക് നാല് ദിവസത്തെ പൂർണ വിശ്രമമാണ് നിർദ്ദേശിച്ചതെന്നും ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ തുടരുന്നുണ്ടെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് മന്ത്രിയോട് പരിയാരത്ത് ചികിത്സയിൽ തുടരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. എന്നാൽ രാത്രിയോടെ ഡിസ്ചാർജ് വേണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടപ്രകാരം മെഡിക്കൽ ബോർഡ് ഓൺലൈനായി ചേർന്ന് അനുവദിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ നാലോടെ മന്ത്രി പരിയാരത്ത് നിന്നും മടങ്ങി.
Tags : veena george health minister