തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് സാന്പത്തികസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്. മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ വീതവും പരിക്കേറ്റവർക്ക് 25,000 രൂപ വീതവും അടിയന്തരസഹായമായി നൽകുമെന്നു മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ അറിയിച്ചു.
പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ മണപ്പുറം ഫിനാൻസ് പ്രതിജ്ഞാബദ്ധമാണ്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ ആശ്രിതർക്ക് കല്യാണ് ജ്വല്ലേഴ്സിന്റെ അഞ്ചുലക്ഷം രൂപ
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു കല്യാണ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അഞ്ചു ലക്ഷം രൂപ വീതം സാന്പത്തികസഹായം പ്രഖ്യാപിച്ചു.
തൃശൂർക്കാരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ദുരന്തം വ്യക്തിപരമായ ഒന്നാണെന്നു കല്യാണ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ പരസ്പരം താങ്ങായിനിൽക്കുക എന്നതാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ ടി.എസ്. കല്യാണരാമൻ അനുശോചനം അറിയിച്ചു.
Tags : Mundathikodu disaster Manappuram Finance financial assistance