കൊച്ചി: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കടന്നാക്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മന്ത്രിക്കെതിരെ ഭാര്യ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. മെയിലിലൂടെ ഊരും പേരും ഇല്ലാതെ ഒരു പരാതി ലഭിച്ചപ്പോള്‍ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടയാളാണ് മുഖ്യമന്ത്രി.
ക്ലിഫ് ഹൗസിനോട് തൊട്ടടുത്ത് കിടക്കുന്ന കെ.ബി.ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുക. ഹോട്ടല്‍ വളഞ്ഞ് രാത്രി എംഎഎല്‍എയെ അറസ്റ്റ് ചെയ്ത പോലീസാണിതെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഗണേഷ് കുമാർ തന്റെ യോഗ്യതയെ കുറിച്ച് പറഞ്ഞു. എന്നാൽ ഗണേഷിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആർ.ബാലകൃഷ്ണപിള്ളക്കാണ്.
ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ് ഗണേഷ് കുമാർ. നിരന്തരം ക്രിമിനൽ പ്രവർത്തി ചെയ്യുന്ന ഗണേഷിനെ കുറിച്ച് ഭാര്യ തന്നെ പരാതി ഉന്നയിച്ചു. എല്ലാവരും സുരക്ഷക്കായി വിളിക്കുന്ന പോലീസ് നമ്പരിലാണ് അവരും വിളിച്ചത്. കെ.ബി.ഗണേഷ് കുമാറിന് ധാരാളം പ്രണയങ്ങൾ ഉണ്ടെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.
മന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോപണം തെളിയിക്കുന്നത് അധികാരത്തിന്റെ ദുര്‍വിനിയോഗമാണ്. അതിജീവിത മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ട് എന്ത് നടപടിയുണ്ടായെന്ന് മുഖ്യമന്ത്രിയും പോലീസും മറുപടി പറയണമെന്ന് രാഹുൽ പറഞ്ഞു.