x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക ശിൽപങ്ങൾ കടത്തിയ കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനം


Published: June 11, 2026 12:40 PM IST | Updated: June 11, 2026 12:40 PM IST

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദ്വാരപാലക ശില്‍പങ്ങള്‍ കടത്തിയ കേസില്‍ തുടരന്വേഷണം നടത്താന്‍ എസ്‌ഐടി തീരുമാനം. ദ്വാരപാലകശില്‍പ്പപാളികളില്‍ നിന്നും വീണ്ടും സാംപിള്‍ ശേഖരിക്കും.

ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് സാംപിള്‍ ശേഖരിക്കുന്നത്. ഈ മാസം നടതുറക്കുമ്പോള്‍ സാംപിളുകള്‍ ശേഖരിക്കും. പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരിക്കെ 2025ലാണ് ദ്വാരപാലകശില്‍പ്പ പാളികള്‍ ചെന്നൈയിലേക്ക് കൊണ്ട് പോയത്. ഈ കേസില്‍ നേരത്തെ പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു.

സാംപിളുകള്‍ വീണ്ടും ശേഖരിച്ച ശേഷം പ്രശാന്തിനെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളയുമായി രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

ആദ്യ കേസിലാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാരായിരുന്ന എ. പത്മകുമാര്‍, എന്‍. വാസു, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കര്‍ദാസ്, ദേവസ്വം ഓഫീസറായിരുന്ന മുരാരിബാബു ഉള്‍പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത എല്ലാവരും സ്വാഭാവിക ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.

Tags : Sabarimala gold theft investigation

Recent News

Corehub Up