x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പനി ബാധിച്ച് മൂന്ന് മരണം; 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു


Published: June 20, 2026 07:23 PM IST | Updated: June 20, 2026 07:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. ശനിയാഴ്ച മാത്രം പനി ബാധിച്ച് മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പകർച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര രൂപരേഖ തയാറാക്കാൻ ഹൈപവർ കമ്മിറ്റി യോഗം ചേർന്നു. ശനിയാഴ്ച മാത്രം 13,187 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. അതേസമയം 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

എബോള ബാധിച്ചെന്ന് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിനിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വയംചികിത്സ ഒഴിവാക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Tags : shigella fever k. muraleedharan

Recent News

Corehub Up