x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാട്ട് മാറ്റുന്നതിനെച്ചൊല്ലി തർക്കം; വിവാഹ ആഘോഷത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചു


Published: June 20, 2026 12:43 PM IST | Updated: June 20, 2026 12:43 PM IST

പാറ്റ്ന: ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ വിവാഹ ആഘോഷത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചു. പാട്ട് മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശി സോനു ഗൗണ്ട് (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, മറ്റ് നിയമ നടപടികൾ പുരോഗമിക്കുകയാണ്.

വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യാൻ എത്തിയതായിരുന്നു സോനുവും മറ്റ് നാല് പേരും. പരിപാടി നടന്നുകൊണ്ടിരിക്കെ അവിടെയുണ്ടായിരുന്ന അതിഥികളിൽ ചിലർ പാട്ട് മാറ്റാൻ പറയുകയും അതിനനുസരിച്ച് നൃത്തം ചെയ്യണമെന്നും നർത്തകരോട് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ ആവശ്യം വിസമ്മതിച്ചതോടെ, പ്രതികളും നൃത്തസംഘത്തിലെ അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.

തർക്കം രൂക്ഷമായതോടെയാണ് പ്രതികളിൽ ഒരാൾ തോക്കെടുത്ത് സോനുവിന് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ സോനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ പോയ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Tags : song shot dead

Recent News

Corehub Up