കൊച്ചി: കുവൈറ്റില്‍നിന്നെത്തി കാണാതായ സൂരജ് ലാമയുടെ നാടുകടത്തലുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അറബി ഭാഷയിലുള്ള രേഖയുടെ പരിഭാഷയാണു ഹാജരാക്കേണ്ടത്.
ബംഗളൂരുവില്‍ ഇറങ്ങേണ്ടയാള്‍ കൊച്ചിയില്‍ എത്താനുണ്ടായ സാഹചര്യം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത് അപമാനകരമാണ്. കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.
ലഭിച്ച ഉത്തരങ്ങൾക്ക് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മകന് സാന്റോണ്‍ ലാമ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.