x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പല ജില്ലകളിലും അള്‍ട്രാവയലറ്റ്


Published: March 12, 2026 06:07 AM IST | Updated: March 12, 2026 06:07 AM IST

തൊടുപുഴ: സംസ്ഥാനത്ത് ഇടവേളയ്ക്കുശേഷം വീണ്ടും ചൂട് വര്‍ധിക്കുന്നു. വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭേദപ്പെട്ട വേനല്‍മഴ ലഭിച്ചിരുന്നു. ഇതു ചൂടു കുറയാന്‍ കാരണമായിരുന്നെങ്കിലും രണ്ടു ദിവസം മുമ്പ് പൊടുന്നനെ ചൂട് ഉയരുകയായിരുന്നു. ഇതോടെ വിവിധയിടങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക അപകടനിലയിലേക്കുയര്‍ന്നു.

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സൂചികയായ 10 ഇടുക്കി ജില്ലയിലെ മൂന്നാറില്‍ രേഖപ്പെടുത്തി. കൊട്ടാരക്കര-8, കോന്നി-9, ചെങ്ങന്നൂര്‍-9, ചങ്ങനാശേരി-9, ഒല്ലൂര്‍-8, തൃത്താല-8, പൊന്നാനി-8 എന്നിവിടങ്ങളിലും സൂചിക ഉയര്‍ന്നതോടെ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍-38, പാലക്കാട്-37, കാസര്‍ഗോഡ്-37 ഡിഗ്രിവരെയും താപനില ഉയരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പവുമുള്ള വായുവും മൂലം ഈ ജില്ലകളില്‍ മലയോരമേഖലയൊഴികെയുള്ള പ്രദേശങ്ങളില്‍ ചൂടിനും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കും കാരണമാകുമെന്നും മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. ഇന്നലെ 98.142 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. 73.575 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോള്‍ 24.567 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തില്‍ 10.136 ദശലക്ഷം യൂണിറ്റായിരുന്നു ഉത്പാദനം.

വരുംദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം വീണ്ടും ഉയരാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ വേനലില്‍ പല ദിവസങ്ങളിലും വൈദ്യുതി ഉപയോഗം റിക്കാര്‍ഡ് ഭേദിച്ചിരുന്നു. വരുംദിവസങ്ങളില്‍ വേനല്‍മഴ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ചൂട് കൂടുതല്‍ വര്‍ധിക്കാനാണ് സാധ്യത.

Tags : Ultraviolet districts sun temperature

Recent News

Corehub Up