തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഡീലുണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിന് മറുപടിയായി വി.ഡി.സതീശൻ. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ട.
ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും സതീശൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയിലെ കാര്യം നോക്കട്ടെ. ഇങ്ങോട്ട് രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. എന്താണ് രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ പാരമ്പര്യം. അദ്ദേഹത്തെ കേരളത്തിലേക്ക് നൂലിൽ കെട്ടി ഇറക്കിയതല്ലേയെന്നും സതീശൻ പരിഹസിച്ചു.
സിപിഎം ശവം തീനികളാണെന്നും വി.ഡി.സതീശൻ ആവർത്തിച്ചു. ഉമ്മൻചാണ്ടി സർക്കാർ അഞ്ചു വർഷം കൊണ്ട് നാലര ലക്ഷത്തിലേറെ വീട് നൽകി. വിഴിഞ്ഞം, ഗെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ തുടങ്ങിയത് യുഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.