എന്നും ധാർമികതയുടെയും നീതിയുടെയും കാവലാളായി നിന്നു എന്നതാണ് ദീപികയുടെ പാരന്പര്യം. സത്യം മൂടിവയ്ക്കപ്പെട്ട ഇടങ്ങളിൽ ജ്വലിക്കാനും പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മുഴങ്ങാനും ഈ പത്രത്തിനു കഴിഞ്ഞു.
ഏതു വഴിയേ പോകണമെന്ന് പൊതുസമൂഹം സംശയിച്ചുനിന്ന പ്രതിസന്ധികളിൽ നേരായ വഴി ധീരമായി ചൂണ്ടിക്കാണിക്കാൻ ദീപിക മുന്നിലുണ്ടായിരുന്നു. ഇത്രയും കാലം സത്യത്തിനൊപ്പം നിലകൊണ്ടതിൽ അഭിമാനിക്കുന്നതോടൊപ്പം ചരിത്രസാക്ഷിയെന്ന നിലയിൽ ഇനിയും നൂറ്റാണ്ടുകൾ താണ്ടാനുള്ള ധാർമികശക്തിയും മൂല്യബോധവും ദീപികയ്ക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ദീപിക ഒരു സഭയുടെ പത്രമല്ലാ, സമൂഹ മനഃസാക്ഷീ രൂപീകരണത്തിന്റെ പ്രചോദന മർമമാണ്. ദീപികയുടെ തുടർവർഷങ്ങൾ അതിന്റെ ആഘോഷമാകട്ടെ! ആരവങ്ങളുടെയും ആക്രോശങ്ങളുടെയും ഇടയിൽ പതറാതെ, വിശ്വജ്യോതിയെ നോക്കി ദീപിക യാത്ര തുടരുക! എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
-കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ
(മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്,
ചെയർമാൻ, ഇന്റർ ചർച്ച് കൗണ്‍സിൽ)
Tags : Satyaduthika celebrates Deepika@140