x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: April 24, 2026 01:11 AM IST | Updated: April 24, 2026 01:11 AM IST

നവതിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന എന്‍റെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് ദീപിക. ഇക്കാലമത്രയും ഞാൻ സഞ്ചരിച്ചതു ദീപികയോടൊപ്പമായിരുന്നു; ദീപികയിലായിരുന്നു.

കർഷകരക്ഷയ്ക്കുവേണ്ടി ദീപികയോളം കഠിനാധ്വാനം ചെയ്തിട്ടുള്ള മറ്റൊരു പത്രവും കേരളത്തിലില്ല. ഉടുന്പൻചോല കുടിയിറക്കും അമരാവതി കുടിയിരുത്തും കേരള ജനതയുടെ ഹൃദയം വേദനിപ്പിച്ച സംഭവമായിരുന്നു. അതിൽ സജീവമായി പങ്കെടുക്കാൻ എന്നെ പ്രേരിപ്പിച്ചതും അതിനുള്ള ആർജവത്വം നൽകിയതും ദീപികയായിരുന്നു. ചുരുളി-കീരിത്തോട് കർഷകപ്രശ്നം, കൊട്ടിയൂർ മേൽച്ചാർത്ത്, ഗൂഡല്ലൂർ കുടിയിറക്ക് ഇവയ്ക്കെല്ലാം എതിരായി ദീപിക നടത്തിയ പത്രപ്രവർത്തനപോരാട്ടം ചരിത്രത്തിന്‍റെ ഭാഗമായി തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ചിന്തോദ്ദീപകമായ മുഖപ്രസംഗങ്ങൾ ദീപികയുടെ മാത്രം അനന്യതയാണ്. കാർഷികരംഗത്തും വിദ്യാഭ്യാസരംഗത്തും സാധാരണ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കഷ്ടതകൾ ജനഹൃദയങ്ങളിൽ കൊണ്ടുവരുന്നതിനു പ്രതിബദ്ധതാപൂർവം പ്രതികരിക്കുന്ന ദീപികയുടെ സേവനങ്ങൾ അവിസ്മരണീയമാണ്. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ‘എന്‍റെ ദീപിക’യ്ക്ക് ഹൃദയം നിറഞ്ഞ ജൂബിലി മംഗളങ്ങൾ.


-ജോണ്‍ കച്ചിറമറ്റം

Tags : Satyaduthika celebrates

Recent News

Corehub Up