140 വര്‍ഷമായി സത്യത്തിനും നീതിക്കുംവേണ്ടി പ്രകാശഗോപുരമായി നിലകൊള്ളുന്ന പത്രമാണ് ദീപിക. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന ദീപിക, എക്കാലവും അടിച്ചമര്‍ത്തപ്പെടുന്നവന്റെ ശബ്ദമായി, കര്‍ഷകരുടെ സ്വരമായി നിലകൊള്ളുകയാണ്.
വന്യമൃഗശല്യവും നാട്ടിലെമ്പാടും മനുഷ്യന്റെ സ്വൈരജീവിതത്തിനു തടസം സൃഷ്ടിക്കുന്ന തെരുവുനായ വിഷയവുമെല്ലാം സർക്കാരിനു മുന്നിൽ ഉയർത്തിക്കൊണ്ടുവന്നു ജനപക്ഷത്ത് അടിയുറച്ചു നിൽക്കുന്ന മാതൃകാ നിലപാടാണ് ദീപിക എക്കാലവും സ്വീകരിക്കുന്നത്. ആരെയും ഭയക്കാതെ ചങ്കൂറ്റത്തോടെ തുറന്നെഴുതാനുള്ള ആർജവമാണ് ദീപികയെ ഇഷ്ടപ്പെടാൻ കാരണം.
ക്ഷേത്രപ്രവേശന സമരങ്ങള്‍, വഴിനടക്കാനുള്ള അവകാശസമരങ്ങള്‍ എന്നിവയ്ക്കായി രാജഭരണകാലത്തു നടന്ന പോരാട്ടങ്ങള്‍ക്ക് ദീപിക ആവേശവും ഊര്‍ജവും പകര്‍ന്നു. ഭരണാധികാരികള്‍ക്കെതിരേ ഉറച്ച നിലപാട് സ്വീകരിച്ചപ്പോള്‍ ഉയര്‍ന്ന ഭീഷണികളെ ധീരമായി നേരിട്ട് മൂല്യവത്തായ പത്രപ്രവർത്തനത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കാൻ ദീപികയ്ക്കു കഴിഞ്ഞു. പുതിയ മലയാള ഗദ്യശൈലിയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച പത്രം ഇനിയും ഉയരങ്ങളിലേക്ക് വളരട്ടെ എന്നാശംസിക്കുന്നു.
-രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തകസമിതി അംഗം
Tags : Satyaduthika celebrates deepika@140