തുടക്കം മുതൽ എല്ലാക്കാലത്തും വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നുവെന്നതും വായനക്കാരുടെ ചിന്താഗതികളെ നേർവഴിക്കു നയിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നതും ദീപികയുടെ തനിമയാണ്. ഇപ്പോഴും ദീപിക സ്വീകരിക്കുന്ന നിലപാടുകളെ പൊതുസമൂഹം സശ്രദ്ധം വീക്ഷിക്കുന്നുണ്ട്.
തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തുനിന്നാണ് ദീപിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. എന്നാൽ അതിന്റെ പരിമിതികളെ അതിജീവിച്ച് ദേശീയപ്രസ്ഥാനവുമായി വായനക്കാരിൽ വൈകാരികബന്ധം സ്ഥാപിക്കാൻ ദീപികയ്ക്കു സാധിച്ചു.
കഴിഞ്ഞ 140 വർഷവും ദീപികയുടെ ശബ്ദം വേറിട്ടതായിരുന്നു. ശക്തമായി തൂലിക ചലിപ്പിച്ച് സാമൂഹിക തിന്മകൾക്കെതിരേ ഇന്നും ഈ പത്രം മുൻപന്തിയിൽ തന്നെ.
സ്വാതന്ത്ര്യസമരവുമായി തിരുവിതാംകൂറുകാരെ ബന്ധിപ്പിക്കുന്നതിൽ ദീപിക വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ജാതിവിവേചനം, മദ്യാസക്തി തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരേ ഗാന്ധിജി തുടങ്ങിവച്ച പോരാട്ടമാണ് ദീപിക ഇപ്പോഴും തുടരുന്നത്.
ഗാന്ധിജിയുടെ ഇഷ്ട വിഷയമായ കൃഷിക്കുവേണ്ടിയും കർഷകർക്കുവേണ്ടിയും നിരന്തരം ശബ്ദമുയർത്താൻ ദീപികയെപോലെ ശ്രദ്ധിക്കുന്ന മറ്റൊരു പത്രവുമില്ല.
- ഡോ. ജോസ് പാറക്കടവിൽ (ഗാന്ധിയൻ, എഴുത്തുകാരൻ)
Tags : Satyaduthika celebrates deepika@140