എന്റെ ബാല്യകാലം മുതലുള്ള സന്തതസഹചാരിയാണ് ദീപിക. 1970കളുടെ അവസാനം ഡിഗ്രി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ദീപികയില്‍നിന്നു തുടര്‍ച്ചയായി കുറിച്ചെടുത്തിരുന്ന പൊതുവിജ്ഞാന വിവരങ്ങളും മറ്റും പിഎസ്സി പരീക്ഷയെഴുതാന്‍ എന്നെ ഒരുക്കുകയും വ്യവസായ-വാണിജ്യവകുപ്പില്‍ ജോലി സമ്പാദിക്കാന്‍ സഹായിക്കുകയും ചെയ്തു. തുടര്‍ന്നാണ് കോളജ് അധ്യാപനരംഗത്തേക്കു പ്രവേശിച്ചത്.
കെട്ടിച്ചമച്ച കഥകളില്ലാതെ കാര്യംപറയുന്ന ദീപിക എക്കാലത്തും സ്വതന്ത്രവായന ആഗ്രഹിക്കുന്ന നാനാജാതി മതസ്ഥരായ വായനക്കാര്‍ക്ക് പ്രിയപത്രമാണ്. ഈ മാധ്യമമുത്തശ്ശിക്ക് 140ന്റെ ആശംസകള്‍.
-ഡോ. പി.സി. അനിയന്‍കുഞ്ഞ് (ജനറൽ സെക്രട്ടറി, കേരള കൗണ്‍സില്‍
ഓഫ് റിട്ട. കോളജ് പ്രിന്‍സിപ്പല്‍സ്, നാക് പിയര്‍ ടീം അംഗം)
Tags : Satyaduthika celebrates deepika@140