കനത്ത മഴയും പ്രളയവും മൂലം തകർന്ന ഗ്രാമീണ റോഡുകൾ ഗതാഗതമാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. ഗ്രാമീണ മേഖലയിലുള്ള റോഡുകളിൽ വ്യാപകമായി വൻതോതിൽ ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഈ ഗർത്തങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് അപകട സാധ്യത നിലനിൽക്കുന്നു.
പല റോഡുകളിലും പായലും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നതിനാൽ കാൽനടയാത്ര ഏറെ ബുദ്ധിമുട്ടാണ്. ഈ റോഡുകളിൽ ഇരുചക്രയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവു കാഴ്ചയാണ്. പ്രളയക്കെടുതി നേരിടാനുള്ള മന്ത്രിസഭാ തീരുമാനങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചതായി കാണുന്നില്ല.
- റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി
Tags :