x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രഖ്യാപനമല്ല, നടപടികൾ‌ വേണം


Published: July 27, 2026 01:40 AM IST | Updated: July 27, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

കാട്ടാനകൾ നാട്ടിൽ നിത്യ സന്ദർശകരായി മാറിയ സ്ഥിതിക്ക് ചക്ക സംഭരിക്കാം എന്നു ലാഘവത്തോടെ കാണാതെ കാര്യമാത്ര പ്രസക്തമായി വേണ്ട ഇടപെടൽ നടത്തിയാൽ നന്നായിരുന്നു.

കാട്ടാനകളെ ആകർഷിക്കുന്ന ചക്ക പോലെതന്നെ കൈതച്ചക്കയും സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റുന്ന ഇടത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വനംമന്ത്രിയുടെ പ്രഖ്യാപനം കാത്തിരിക്കുകയാണ്.

നാട്ടിൽ ഇറങ്ങുന്ന കാട്ടാനയെ തിരിച്ചു കാട്ടിൽ കയറ്റുന്നതുപോലെയുള്ള പതിവ് മാർഗങ്ങൾ അല്ലാതെ കാര്യക്ഷമമായ മാർഗങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.

കാർഷിക ഭൂമികൾ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ് കർഷകർ. നാട്ടിലെ നിത്യസന്ദർശകരായ വന്യജീവികളെ പ്രതിരോധിച്ച് നാട്ടുകാരെ സുരക്ഷിതരാക്കാൻ ചക്കപ്പഴം സംഭരിക്കുമത്രേ!ഇത്തരം അയഞ്ഞ പ്രഖ്യാപനങ്ങൾക്കപ്പുറം വനംമന്ത്രിയുടെ പഠനം നീണ്ടു നീണ്ടുപോകാതെ അടിയന്തര നടപടികളാണ് ആവശ്യം.

- സുനിൽ തോമസ്, റാന്നി

Tags :

Recent News

Corehub Up