കടുത്ത വേനൽച്ചൂടിനൊപ്പം ജനജീവിതത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വൈദ്യുതി നിയന്ത്രണങ്ങൾ. ഉയർന്ന വൈദ്യുത ഉപഭോഗം മൂലം ഓരോ ദിവസവും ഏതാണ്ട് 900 മുതൽ 1200 മെഗാവാട്ട് വരെയുള്ള വലിയ തോതിലുള്ള വൈദ്യുതി ലഭ്യതക്കുറവാണ് അനുഭവപ്പെടുന്നത്.
ദേശീയതലത്തിലുള്ള കൽക്കരി ക്ഷാമവും കുറഞ്ഞ മഴലഭ്യത കാരണം ഡാമുകളിൽ ജലനിരപ്പ് താഴ്ന്നതുമാണ് ഈ പ്രതിസന്ധിക്കു കാരണമായി കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, മുൻകൂട്ടി കൃത്യമായ ആസൂത്രണം നടത്താതെ ജനങ്ങളെ പ്രതിസന്ധിയിലേക്കു തള്ളിവിട്ട അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ്.
അപ്രഖ്യാപിത പവർകട്ടുകൾ കാരണം വിദ്യാർഥികളുടെ പഠനവും പ്രായമായവരുടെയും രോഗികളുടെയും ഉറക്കവും താറുമാറായി. താത്കാലികമായി പവർ എക്സ്ചേഞ്ചുകളിൽനിന്നു കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനു പകരം, ഭാവി മുൻകൂട്ടി കണ്ട് സൗരോർജ പദ്ധതികൾ വിപുലീകരിക്കാനും ദീർഘകാല കരാറുകൾ ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
- മുഹമ്മദ് മുണ്ടക്കോട്
Tags :