തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു വിദ്യാർഥികൾ മരിച്ചപ്പോഴാണ് പൊതുമരാമത്ത് മന്ത്രി ഉണർന്നത്.
അമിതവേഗം, മോശം വെളിച്ചം അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും പാത തുറന്നുകൊടുക്കുന്പോൾ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയപാതാ അഥോറിറ്റിക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നു.
മാത്രമല്ല ദേശീയ പാതയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായതെന്നും ഇത്തരം അശാസ്ത്രീയ പാർക്കിംഗ് അനുവദിക്കരുതെന്നും പൊലിസിനു നിർദേശം നൽകിയിട്ടുണ്ട്.
ഇതിനുമുന്പ് ഇങ്ങനെയൊരു നിർദേശം നൽകിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ദുരന്തം സംഭവിച്ചശേഷമേ ഭരണാധികാരികൾ ഉണരൂ. ഇനിയെങ്കിലും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ മുന്നൊരുക്കങ്ങൾ നടത്തുമോ അതോ അടുത്ത ദുരന്തത്തിനായി കാത്തിരിക്കുമോ?
കണ്ണോളി സുനിൽ, തേലപ്പിള്ളി
Tags :