പ്രതീകാത്മക ചിത്രം - എഐ
കഴിഞ്ഞ ദിവസം കുന്നംകുളം ആർത്താറ്റ് മാതാപിതാക്കളും മൂന്നു വയസുള്ള കുട്ടിയും മരിച്ച വാർത്ത ആരെയാണ് നൊമ്പരപ്പെടുത്താത്തത്.
നിരപരാധികളായ കുടുംബം വഴിയരികിൽ സ്കൂട്ടർ നിർത്തി നില്‍ക്കുമ്പോഴാണ് അമിതവേഗത്തിൽ വന്ന കാർ ഇവരെ മൂന്നു പേരെയും ഇടിച്ചു തെറിപ്പിച്ചത്. കുറ്റക്കാർക്ക് കടുത്ത ശിഷ കൊടുക്കണം.
എല്ലാ റോഡുകളിലും സിസിടിവി സ്ഥാപിച്ച് അമിതവേഗക്കാരെ പിടികൂടി നിയമനടപടിക്കു വിധേയമാക്കണം. മദ്യവും മയക്കുമരുന്നുമില്ലാത്ത ഒരു നാടായി മാറണം കേരളം. അതിനു പൊതുജനപങ്കാളിത്തം വേണം. തിരുവനന്തപുരത്ത് ഒരു ചെറുപ്പക്കാരനായ മാധ്യമപ്രവർത്തകനെ കാറിടിപ്പിച്ചു കൊന്നത് ഇന്നും തീർപ്പാക്കാതെ നീണ്ടുപോകുന്നതിൽ പൊതുജനത്തിനു കുണ്ഠിതമുണ്ട്.
- കാവല്ലൂര്‍ ഗംഗാധരൻ, ഇരിങ്ങാലക്കുട
Tags :