പ്രതീകാത്മക ചിത്രം
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടിയാൽ അന്നുതന്നെ ഇന്ത്യയിലെ പെട്രോളിയം കമ്പനികൾ പെട്രോൾ-ഡീസൽ വിലകൾ ഉയർത്തും. എന്നാൽ ക്രൂഡ് വില കുറഞ്ഞാൽ പെട്രോൾ വില കുറയ്ക്കാൻ ആവേശം ഒട്ടുംതന്നെ ഇല്ല.
മുമ്പൊരിക്കൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചെയർമാൻ പറഞ്ഞത്, അന്താരാഷ്ട്ര വിപണിയിൽനിന്നു ക്രൂഡോയിൽ വാങ്ങി ഇന്ത്യയിൽ എത്തിച്ച് സംസ്കരിച്ചു പമ്പുകളിൽ എത്താൻ മൂന്നുമാസമെടുക്കും എന്നതിനാൽ ക്രൂഡ് വിലകുറഞ്ഞ് മൂന്നുമാസം കഴിഞ്ഞു മാത്രമേ ഇന്ത്യയിൽ എണ്ണവില കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നാണ്. എന്നാൽ വില കൂട്ടാൻ മൂന്നുമാസമോ മൂന്നു ദിവസമോ വേണ്ട, മൂന്നു മണിക്കൂര്‍ മതി.
ഇപ്പോൾ ക്രൂഡ് വില 80 ഡോളറിൽ താഴെ നിൽക്കുമ്പോൾ നമ്മൾ നൽകുന്നത് ലിറ്ററിന് 115 രൂപ. പെട്രോൾ - ഡീസൽ വിലകൾ അടിയന്തരമായി കുറയ്ക്കാൻ നടപടി ഉണ്ടാകണം. മാത്രമല്ല, പൊതുജനം ആവശ്യപ്പെടാതെതന്നെ പെട്രോളിൽ 20% എഥനോൾ ചേർത്തു വിൽക്കുന്ന ഇടങ്ങളിൽ വില, എഥനോളിന്റെ നിർമാണച്ചെലവ് പരിഗണിക്കുമ്പോൾ 16 ശതമാനം കുറയണം. കേന്ദ്രസർക്കാർ ഇപ്പോൾ എണ്ണവിലയിലൂടെ നടത്തുന്ന ജനദ്രോഹം അവസാനിപ്പിച്ചേ പറ്റൂ.
ജോഷി ബി. ജോൺ,
മണപ്പള്ളി, കൊല്ലം
Tags :