x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കേരളം’ മലയാളമാണോ?


Published: August 12, 2026 11:53 PM IST | Updated: August 12, 2026 11:53 PM IST

പ്രതീകാത്മക ചിത്രം - എഐ

‘കേരള’എന്നത് ‘കേരളം’ ആയി മാറിയെന്നത് ഒരു അദ്ഭുതമോ അതിശയമോ ആകുന്നില്ല! ലോകത്തെവിടെയും കേരളക്കാർ അഥവാ കേരളീയർ അറിയപ്പെടുന്നത് മലയാളികൾ എന്നാണ്.

ഭാഷയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിൽ മലയാളം കേരളത്തിന്‍റെ ശീർഷകമാണെന്നു പറയാം. 2013 മേയ് 23ന് നമ്മുടെ മലയാളത്തെ ശ്രേഷ്ഠഭാഷയുടെ പദവിയിലുമെത്തിച്ചു. തമിഴിനും സംസ്‌കൃതത്തിനും തെലുങ്കിനും കന്നടയ്ക്കുമൊപ്പം മലയാളഭാഷ എത്തിനിൽക്കുമ്പോഴും നമ്മുടെ ‘കേരള’ത്തിന് മലയാളം അമൂല്യവും അതുല്യവും ശ്രേഷ്ഠവുമാണോ?

ജോലിക്കായി മാത്രമാണോ ഭാഷയും പഠനവും പരിശീലനവുമൊക്കെ? ഭാഷയ്ക്കൊപ്പം ഒരു ജീവിതവും സംസ്‌കാരവുമുണ്ടെന്നു നാം മറക്കരുത്. കാലത്തിനും ആവശ‍്യത്തിനുമനുസരിച്ച് മലയാളഭാഷയെ വളർത്തിയെടുക്കണം. മലയാളം കീബോർഡ് അനിവാര്യമാണ്; അതില്ലാത്തതിനാൽ അച്ചടി മാധ്യമങ്ങളിൽ ധാരാളം തെറ്റുകൾ കടന്നുവരുന്നു. ശൈശവ-ബാല്യ- കൗമാര കാലങ്ങളിൽ നമ്മുടെ മക്കളുടെ പഠനത്തിൽ മലയാളത്തിന്‍റെ സ്ഥാനം കുറഞ്ഞുവരുന്നു. തലമുറകളുടെ വിടവില്ലാത്ത ഭാഷയാണ് മലയാളിക്ക് മലയാളം.

മലയാളഭാഷയെ ചെറുപ്പത്തിൽ അവഗണിച്ചാൽ പിന്നീട് മലയാളം പഠിക്കുക ക്ലേശകരമാകും; മലയാളിയുടെ മലയാളത്തനിമയും ‘കേരളം’ എന്നതിന്‍റെ അടയാളവും ഇല്ലാതാകും? അന്യഭാഷയിൽ മാത്രം പണ്ഡിത്യം നേടിയവരെല്ലാം പ്രവാസം തെരഞ്ഞെടുത്തു നാടുവിടുന്നതോടെ ‘കേരളം’ ‘വയസൻ’ കേരളം എന്ന അവസ്ഥ സൃഷ്ടിക്കുന്നു. അതിനാൽ മലയാളം എഴുത്തും വായനയും പ്രോത്സാഹിപ്പിക്കണം.

- ടോം ജോസ് തഴുവംകുന്ന്

Tags :

Recent News

Corehub Up