x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിന്തിപ്പിക്കുന്ന ‘പദായനങ്ങൾ’


Published: August 21, 2026 01:44 AM IST | Updated: August 21, 2026 01:44 AM IST

Thought-provoking

മനുഷ്യൻ ചെയ്തുകൂട്ടുന്ന കർമങ്ങളുടെ നന്മതിന്മകളെ ക്കുറിച്ചുള്ള സന്ദേഹം ബൗദ്ധികജീവിതം നയിക്കുന്ന ഏതു മനുഷ്യനെ സംബന്ധിച്ചും പ്രധാനം തന്നെയാണ്.

അടിസ്ഥാനപരമായി നന്മ കാംക്ഷിക്കുന്ന മനുഷ്യനിൽനിന്ന് തിന്മയുടെ അഗ്നിനാളങ്ങൾ ജ്വലിച്ചുയരുന്നതിന്‍റെ ഹേതുവെന്ത് എന്നത് പലവിധ ഉത്തരങ്ങളിലേക്ക് ചിന്തകരെയും എഴുത്തുകാരെയും നരവർഗശാസ്ത്രജ്ഞരെയും കൊണ്ടെത്തിച്ചിട്ടുണ്ട്. ഫ്രോയിഡിന്‍റെയും എറിക് ഫ്രോമിന്‍റെയും ഡെസ്മണ്ട് മോറിസിന്‍റെയും ഏലിയാസ് കാനേറ്റിയുടെയുമൊക്കെ ഉത്തരങ്ങളിൽ സാമാന്യമായി കാണുന്ന അംശം മനുഷ്യനിൽ ഉറങ്ങുന്ന പ്രാകൃത മൃഗീയവാസനയെ ഊന്നിനിൽക്കുന്ന ഒന്നാണ്.

ജറമി ഗ്രിഫിത്ത് മറിച്ചൊരു ഉത്തരം തേടുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു തരം സവിശേഷ മനുഷ്യാവസ്ഥയാണത്രേ ഗ്രിഫിത്തിന്‍റെ അഭിപ്രായത്തിൽ മാനുഷികവൃത്തികളുടെ നിദാനം. “മനുഷ്യന്‍റെ പെരുമാറ്റത്തിന്‍റെ ഉറവിടം മൃഗീയവാസനകളല്ല, ജീനുകളുടെ അടിസ്ഥാനത്തിലുള്ള സഹവർത്തിത്വവും നാഡീപരമായ വേരുകളുള്ള ബുദ്ധിയും തമ്മിലുള്ള സംഘർഷമാണ് ഈ മനുഷ്യാവസ്ഥയുടെ കാതൽ” എന്നും അദ്ദേഹം പറയുന്നുവത്രേ! ‘ഹ്യൂമൻ കണ്ടീഷൻ’ എന്ന ഗ്രിഫിത്തന്‍റെ പുസ്തകത്തെ മുൻനിർത്തി, ഇക്കാര്യങ്ങൾ ക്രോഡീകരിച്ച്, എം.കെ. ഹരികുമാർ ദീപികയിലെ ‘പദായനങ്ങൾ’ എന്ന പക്തിയിൽ എഴുതിയത് ഉചിതമായി. ഹരികുമാറിന് അഭിനന്ദനങ്ങൾ!

പ്രഫ. വി.എസ്. റെജി,നാഗപ്പുഴ

Tags :

Recent News

Corehub Up