2004 മുതൽ കേരളത്തിൽ പുതിയ കെട്ടിടങ്ങൾക്ക് മഴവെള്ളസംഭരണ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ കെട്ടിട നമ്പർ കിട്ടാൻ വീടുപണി കരാറുകാർ മഴവെള്ള സംഭരണ സംവിധാനങ്ങൾ ഏർപ്പാടാക്കി പിന്നീട് അത് അഴിച്ചുകൊണ്ടുപോകുന്നതായിട്ടാണ് പൊതുവെ കാണാറുള്ളത്.
വറ്റാത്ത കിണറുള്ളവരും ഈ നിയമത്തിന് കീഴിൽ വരുന്നവരാണ്. ഈ നിയമം പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൈക്കൂലിക്ക് സാഹചര്യമൊരുക്കാറുണ്ട്. എന്നാൽ ചെറിയ പ്രാദേശിക വെള്ളപ്പൊക്കത്തിനും വേനലിലെ വരൾച്ചയ്ക്കും മഴവെള്ള സംഭരണ സംവിധാനങ്ങൾ ഏറെ ഉപകാരപ്രദമാണ്.
ആയതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന മഴവെള്ളസംഭരണ നിയമം കാലോചിതമായി പരിഷ്കരിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ ശ്രദ്ധിക്കണം.
ഡോ. ജോസ് സി. റാഫേൽ
ജില്ലാ മഴവെള്ള സംരക്ഷണ മിഷൻ, മഴപൊലിമ, തൃശൂർ
Tags :