ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനോട് അവഗണനയെന്ന് നാട്ടുകാർ
Monday, May 6, 2024 6:18 AM IST
സുരക്ഷാ സംവിധാനങ്ങൾ ഇല്ല

പാറശാല: ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനോട് അവഗണനയെന്ന് യാത്രക്കാരും നാട്ടുകാരും. യാത്രക്കാര്‍ക്ക് അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ ശക്തമാകുകയാണ്. ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടങ്ങള്‍ തുടര്‍ച്ചയാകുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാകുന്നു.

എല്ലാ സ്‌റ്റേഷനുകളിലും ട്രെയിനില്‍ യാത്രക്കാര്‍ കയറിയിറങ്ങി എന്ന് ഉറപ്പുവരുത്തുവാന്‍ ഒരു ഗാർഡിനെ നിയമിച്ചിട്ടുണ്ടാവും എന്നാല്‍ ഇവിടെ ഈ വിധത്തിലുള്ള സംവിധാനം ഇല്ലാത്തതു യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയെന്നാണ് ആരോപണം. ഇന്നലെയും ഇവിടെ ട്രെയിനില്‍ കയറുന്നതിനിടെ 58 കാരിക്ക് ദാരുണ അന്ത്യം സംഭവിച്ചു.

പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ വി.എസ്.ഷീബ (58) യാണ് മരിച്ചത്. സമാനമായ രീതിയില്‍ ജൂണ്‍ ഒന്നിന് രാത്രി കൊല്ലം നാഗര്‍കോവില്‍ ട്രെയിനില്‍ നിന്നും ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനിടയില്‍ നെടിയാംകോട് ശ്രീരാഗം വീട്ടില്‍ ശ്രീകുമാറിന്‍റെ ഭാര്യ വനജകുമാരി (66) ട്രാക്കിനിടയിൽപെട്ട് മരിച്ചിരുന്നു.

ഈ സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് യാത്രക്കാരും നാട്ടുകാരും ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷന്‍റെ വികസനത്തെ അധികൃതർ പാടെ അവഹേളിക്കുകയാണെന്ന ആക്ഷേപവുമായി രംഗത്തുവന്നിരിക്കുന്നത്. പരശുവയ്ക്കാല്‍, കൊറ്റാമം ഉദിയന്‍കുളങ്ങര, ചെങ്കല്‍, തുടങ്ങിയ സ്ഥലങ്ങളും മലയോര മേഖലകളിലെയും തീരദേശ പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ക്കും എളുപ്പത്തില്‍ തിരുവനന്തപുരത്തേക്കും അവിടെ നിന്നും തിരികെ ധനുവച്ചപുരത്ത് എത്തിച്ചേരുന്നതുമായ നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷന്‍ കൂടിയാണ് ധനുവച്ചപുരം.

യാത്രക്കാര്‍ക്ക് പ്രയോജനകരമായ പുലര്‍ച്ചെ 5.15ന് ഇതുവഴി കടന്നുപോകുന്ന നാഗര്‍കോവില്‍ മംഗലാപുരം എക്‌സ്പ്രസ്, രാവിലെ ആറിന്കടന്നു പോകുന്ന മധുരയില്‍ നിന്നും കൊല്ലം വഴി പുനലൂര്‍ ട്രെയിന്‍, നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് തുടങ്ങിയ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്‌റ്റോപ്പ് ഇല്ലാത്തത് യാത്രക്കാരെ വളരെ ബുദ്ധിമുട്ടിലാക്കുന്നതായും പരാതിയുണ്ട്.

യാത്ര ചെയ്യേണ്ടവര്‍ക്ക് ഇവിടെ നിന്നും കിലോമീറ്റര്‍ സഞ്ചരിച്ച് നെയ്യാറ്റിന്‍കരയിലും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനേയും ആശ്രയിക്കേണ്ടതായി വരുന്നു. ദിനംപ്രതി അങ്ങോട്ടുമിങ്ങോട്ടും 32 ഓളം ട്രെയിനുകളാണ് ഇതുവഴി കടന്നു പോകുന്നത്.

പ്രതിവാര ട്രെയിനുകള്‍ ഉള്‍പ്പെടെ 48 ഓളം ട്രെയിനുകള്‍ ധനുവച്ചപുരം വഴി കടന്നു പോകുന്നുണ്ടെങ്കിലും പത്തില്‍ താഴെ ട്രയിനുകൾ മാത്രമാണ് ഇവിടെ നിര്‍ത്താറുള്ളത്.

യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരം എംപി ഫണ്ട് ഉപയോഗിച്ച് ഇവിടെ ലക്ഷങ്ങള്‍ ചെലവിട്ട് പുതിയ ടിക്കറ്റ് കൗണ്ടര്‍ നിര്‍മിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും12 വര്‍ഷക്കാലമായി ഈ കൗണ്ടര്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാതെ അടച്ചുപൂട്ടിയ നിലയിലാണ് കാണപ്പെടുന്നത്.