കൃഷി നശിപ്പിച്ചു, കാട്ടാന ഭീതി അകലാതെ നിലന്പൂർ
Friday, March 17, 2023 11:42 PM IST
നിലന്പൂർ: ആശുപത്രിക്കുന്ന് ഡിവിഷനിൽ കാട്ടാന കൃഷി നശിപ്പിച്ചു. മണ്ണിൽകടവ് ഹസൻഗനിയുടെ കൃഷിയിടത്തിലെ വാഴകളാണ് നശിപ്പിച്ചത്. സമീപത്തെ ജയ്സണ്‍ ഏബ്രഹാമിന്‍റെ രണ്ടു കമുകുകൾ ചുവടോടെ പിഴുതെറിഞ്ഞു. സമീപത്തെ പ്ലാവുകളിൽ നിന്നു ചക്കയും പറിച്ച് തിന്നാണ് കാട്ടാന മടങ്ങിയത്.

കൃഷി ചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കർഷകനായ ജയ്സണ്‍ ഏബ്രഹാം പറഞ്ഞു. പുതിയതായി നട്ട 700 കമുകുകളിൽ 500 എണ്ണവും കാട്ടുപന്നികളും കാട്ടാനകളും നശിപ്പിച്ചു. കൃഷി നാശത്തിനു നഷ്ടപരിഹാരം നൽകുമെന്ന വനം വകുപ്പിന്‍റെ ഉറപ്പ് കർഷകർക്കു ഗുണം ചെയ്യുന്നില്ല. 500 കമുക് തൈകൾക്ക് വനംവകുപ്പ് നിശ്ചയിച്ച നഷ്ടപരിഹാരം 2500 രൂപയാണ്. കൃഷി വകുപ്പിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി എത്താൻ പറഞ്ഞപ്പോൾ വേണ്ടെന്നുവച്ചന്നും ജെയ്സണ്‍ പറഞ്ഞു.

ചാലിയാർ പുഴയുടെ തീരത്ത് കാട്ടാനകൾ തന്പടിച്ചിരിക്കുന്നതിനാൽ കോവിലകത്തുമുറി, ആശുപത്രിക്കുന്ന്, കൊളക്കണ്ടം ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകാൻ സാധ്യതയേറെയാണ്.