കാപ്പാ നിയമലംഘനം: നാടുകടത്തപ്പെട്ട പ്രതി റിമാൻഡിൽ
Thursday, April 18, 2024 12:03 AM IST
അമ്പലപ്പുഴ: കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ പേരൂർ കോളനിയിൽ ജോമോൻ (26) പോലീസ് പിടിയിലായി. ജില്ലയിൽ പ്രവേശിക്കാൻ വിലക്കുള്ള ജോമോൻ ഇത് ലംഘിച്ചു ജില്ലയിൽ പ്രവേശിക്കുകയായിരുന്നു.

പേരൂർ കോളനിയിൽ തന്‍റെ വീട്ടിനടുത്ത് എത്തിയ സമയം ജോമോൻ പോലീസിനു മുന്നിൽപ്പെട്ടു. തുടർന്ന് ഇയാൾ ബൈക്ക് ഉപേക്ഷിച്ച് തന്‍റെ വീടിന്‍റെ ഭാഗത്തുനിന്നു പള്ളാത്തുരുത്തി പാലത്തിനു സമീപത്തേക്ക് രണ്ടു കി.മി. വരമ്പിലൂടെ ഓടുകയും ചെയ്തു. പിൻതുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പുന്നപ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിർമൽ ബോസിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആനന്ദ് വി.എൽ, സന്തോഷ്, എഎസ്ഐ രമേഷ് ബാബു, അനസ് തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.