പോളിംഗ് മെഷിനുകള്‍ പണിമുടക്കി, ജനങ്ങള്‍ കാത്തുനിന്ന് വോട്ട് ചെയ്തു
Friday, April 26, 2024 10:50 PM IST
ചേര്‍ത്തല: നിയമസഭാമണ്ഡലത്തില്‍ കഴിഞ്ഞതവണത്തേതിനൊപ്പമെത്തിയില്ലെങ്കിലും പോളിംഗ് 77.68 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി.

പലയിടങ്ങളിലും പോളിംഗ് മെഷിനുകള്‍ പണിമുടക്കി. ജനങ്ങള്‍ വോട്ട് ചെയ്യണമമെന്ന തീരുമാനത്തില്‍ ഉറച്ചതോടെ 53 ഇടത്ത് പോളിംഗ് വൈകുന്നേരം ഏഴുവരെ നീണ്ടു. നഗരത്തില്‍ നെടുമ്പ്രക്കാട് എസ്എന്‍ഡിപി ഹാളിലെ 63-ാം നമ്പര്‍ ബൂത്തിലും 73-ാം നമ്പര്‍ ചേര്‍ത്തല മുട്ടം ഹോളി ഫാമിലി എച്ച്എസ്എസിലെ ബൂത്ത്, തണ്ണീര്‍മുക്കം പഞ്ചായത്തിലെ കണ്ണങ്കര ഹൈസ്‌കൂളിലെ 148-ാം ബൂത്തിലുമാണ് പ്രാഥമികമായി തടസപെട്ടത്. അയ്യപ്പഞ്ചേരി സ്‌കൂളിലെ 159-ാം നമ്പര്‍ ബൂത്തിലെ യന്ത്രം രണ്ടരയോടെ പണിമുടക്കി. 45 മിനിട്ടോളം പോളിംഗ് മുടങ്ങി. പരാതി പരിഹരിച്ച് വോട്ടിംഗ് തുടര്‍ന്നു.

മണ്ഡലത്തിലെ 53 ബൂത്തികളില്‍ 250 പേര്‍ക്കാണ് ടോക്കണ്‍ നല്‍കിയത്. പല ബൂത്തുകളിലും വോട്ട് ചെയ്യാനുള്ള താമസത്തെ ചൊല്ലി പരാതികള്‍ വീണ്ടും ഉയര്‍ന്നത് വരാണാധികാരിയായ കളക്ടര്‍ക്കു മുന്നിലേക്കുവരെയെത്തി. വരികുറയാത്തതിനാല്‍ വോട്ടര്‍മാര്‍ തിരികെ പോകുന്നതായി പരാതികളും രാഷ്ട്രീയപാര്‍ട്ടികള്‍ ഉയര്‍ത്തി. മണ്ഡലത്തിലെ 202 ബത്തുകളിലായിരുന്നു വോട്ടെടുപ്പ്. മുന്‍കരുതലായി വച്ചിരുന്ന 40 മെഷീനുകള്‍ ഉപയോഗിക്കേണ്ടി വന്നില്ല. മെഷീനുകള്‍ സെന്‍റ് മൈക്കിള്‍സ് കോളജിലെത്തിച്ച് കനത്ത സുരക്ഷയില്‍ രാത്രി തന്നെ ആലപ്പുഴയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിച്ചു.