മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ സത്യഗ്രഹ സമരത്തിന് ഇന്നു രണ്ടുവയസ്
Saturday, April 20, 2024 6:53 AM IST
മാടപ്പള്ളി: സംസ്ഥാനത്ത് സൂപ്പര്‍ഹിറ്റായ മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹത്തിന് ഇന്നു രണ്ടുവയസ്. ചിട്ടയോടും അച്ചടക്കത്തോടുംകൂടെ നാട്ടുകാര്‍ മുടക്കംകൂടാതെ നടത്തുന്ന ഈ സമരം സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാണ്. സമരപ്പന്തല്‍ കെട്ടിയ അന്നുമുതല്‍ ഇന്നോളം എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെയാണ് സത്യഗ്രഹ സമരം നടക്കുന്നത്. നിര്‍ദിഷ്ട പദ്ധതിയിലൂടെ ഭൂമിയും വീടും നഷ്ടമാകുന്നവരാണ് ദിവസവും ഈ സമരപ്പന്തലില്‍ ആവേശപൂര്‍വം അണിനിരക്കുന്നത്.

സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളി വെങ്കോട്ട റീത്തുപള്ളി ജംഗ്ഷനില്‍ പന്തല്‍ കെട്ടി നടത്തുന്ന സത്യഗ്രഹ സമരമാണ് ഇന്ന് രണ്ടുവര്‍ഷം പിന്നിടുന്നത്. കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടും സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരുടെമേല്‍ പോലീസെടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം നടത്തുന്നത്.

പോലീസ് മര്‍ദനത്തിനിരയായ റോസ്‌ലിന്‍ ഫിലിപ്പിന്‍റെ പുരയിടത്തിലെ സമരപ്പന്തൽ

സില്‍വര്‍ലൈന്‍ സര്‍വേയ്ക്ക് മഞ്ഞക്കല്ലുമായി എത്തിയ വാഹനങ്ങളും ഉദ്യോഗസ്ഥരെയും കരുത്തോടെ തടഞ്ഞതും ഇവര്‍ക്കെതിരേ പോലീസ് നടത്തിയ മൃഗീയമായ അതിക്രമവും രാഷ്‌ട്രീയ കേരളം ശ്രദ്ധിച്ച സംഭവമായിരുന്നു.

വീടും സ്ഥലവും നഷ്ടപ്പെടുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വലിയ ജനാവലിയാണ് 2022 മാര്‍ച്ച് 17ന് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ ശക്തമായ പ്രതിഷേധവും ചെറുത്തുനില്‍പ്പും നടത്തിയത്. പോലീസ് അതിക്രൂരമായി റോഡിലൂടെ വലിച്ചിഴച്ച റോസ്‌ലിന്‍ ഫിലിപ്പിന്‍റെ പുരയിടത്തിൽ സമരപ്പന്തല്‍ കെട്ടി 2022 ഏപ്രില്‍ 20നാണ് സമരത്തിനു തുടക്കംകുറിച്ചത്.

സര്‍ക്കാര്‍ ഉത്തരവ് ഭൂവുടമകള്‍ക്ക് വിനയായി തുടരുന്നു

നിര്‍ദിഷ്ട പാത കടന്നുപോകുന്ന സര്‍വേനമ്പറും ബ്ലോക്ക് നമ്പറുകളും ഉള്‍പ്പെടുത്തി 2021 ഓഗസ്റ്റ് 18നും 2021 ഒക്‌ടോബര്‍ 30നും പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ബന്ധപ്പെട്ട ഭൂമി ക്രയവിക്രയം നടത്തുന്നതിനും വായ്പയ്ക്കും തടസം നേരിടുകയാണ്. കേന്ദ്രം അനുവദിച്ചാലേ സില്‍വര്‍ലൈന്‍ പദ്ധതി തുടരുകയുള്ളൂവെന്ന് മുഖ്യമന്ത്രി പലതവണ ആവര്‍ത്തിച്ചെങ്കിലും ഈ ഉത്തരവ് പിന്‍വലിക്കാത്തത് ഭൂവുടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ്.

സില്‍വര്‍ലൈന്‍ പദ്ധതി മാടപ്പള്ളി പഞ്ചായത്തിനെ ഏറെ വിഘാതമായി ബാധിക്കുമെന്നാണ് സൂചനകള്‍ നല്‍കുന്നത്. സ്ഥലമെടുപ്പ് നടന്നാല്‍ ഭൂപടത്തില്‍നിന്ന് മാടപ്പള്ളി പഞ്ചായത്തുതന്നെ അപ്രത്യക്ഷമാകുമെന്നും സര്‍വേ ഉത്തരവുകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ പദ്ധതികള്‍ക്കും നയങ്ങള്‍ക്കുമെതിരേ സമരം ചെയ്തവർക്കെതിരായ നിരവധി കേസുകള്‍ ഇതിനോടകം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും കെ-റെയിൽ സില്‍വര്‍ലൈൻ പദ്ധതിക്കെതിരേ പ്രതിഷേധിച്ചതിനെടുത്ത കേസുകള്‍ പിന്‍വലിക്കാത്തത് സര്‍ക്കാരിന്‍റെവാശിയും ഇരട്ടത്താപ്പുമാണെന്നാണ് സമരസമിതി ഭാരവാഹികള്‍ ആരോപിക്കുന്നത്. സിൽവർലൈനിനെതിരേ പ്രതിഷേധിച്ച അഞ്ഞൂറിലേറെപ്പേര്‍ക്കെതിരേ സംസ്ഥാനത്താകമാനം കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഉദ്ഘാടനം ചെയ്യും

ഇന്നു രാവിലെ 10ന് ചേരുന്ന സമ്മേളനം ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും.

പ്രശ്‌സത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തും. സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ എം.പി. ബാബുരാജ്, സെക്രട്ടറി എസ്. രാജീവന്‍, ജോസഫ് എം. പുതുശേരി തുടങ്ങിയവര്‍ പ്രസംഗിക്കും.