കുടിവെള്ള പൈപ്പിടീൽ പെരിങ്ങുളം-വെള്ളാപ്പാറ റോഡിനെ പൂർണമായും തകർത്തു
Tuesday, April 30, 2024 11:21 PM IST
പെരിങ്ങുളം: കുടിവെള്ള പൈപ്പ് ഇടുന്നതിനുവേണ്ടി പെരിങ്ങുളം-വെള്ളാപ്പാറ റോഡിനെ വെട്ടിപ്പൊളിച്ചു പൂർണമായും തകർത്തു. ‌പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ആറാം വാർഡിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്ന വെള്ളാപ്പാറ റോഡ് ജൽ ജീവൻ മിഷൻ കുടിവെള്ള പൈപ്പിടാനാണ് തകർത്തത്. ഒരു പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്ന റോഡിലൂടെ നിലവിൽ ഓ‌‌ട്ടോറിക്ഷ പോലും സഞ്ചരിക്കാത്ത അവസ്ഥയാണ്.

റോഡ് നിലവിൽ
കുഴിയായി

പെരിങ്ങുളത്തുനിന്നു രണ്ടു കിലോമീറ്ററോളം ദൂരമുള്ള റോഡിൽ പൈപ്പിടുന്നതിന് എടുത്ത കുഴികൾ മൂടിയിട്ടില്ല. പൈപ്പിടുന്നതിനായി പാറ പൊട്ടിച്ചും ഒരു മീറ്റർ ആഴത്തിലുള്ള കുഴിയെടുത്തിട്ടുണ്ട്. ഇതിനാൽ രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർ അപകടഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ഹിറ്റാച്ചി റോഡിലൂടെ ഓടിച്ച് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടു. സംരക്ഷണഭിത്തി നിരവധിയിടങ്ങളിൽ ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി.

പഞ്ചായത്ത് കെട്ടിടത്തിലേക്കു കയറുന്ന നട വരെ ഇടിച്ചിട്ടാണ് പൈപ്പിടാനുള്ള കുഴിയെടുത്തത്. ഇതുമൂലം പഞ്ചായത്ത് കെട്ടിടത്തിലേക്കു കയറാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞതുമൂലം റോഡ് പൂർണമായും അപകടാവസ്ഥയിലാണ്. കുടിവെള്ള വിതരണത്തിനുള്ള ലോ റി മാത്രമാണ് നിലവിൽ ഇതുവഴി സഞ്ചരിക്കുന്നത്. സംരക്ഷണഭിത്തി ഇടിഞ്ഞാൽ 80 അടിയോളം താഴ്ചയിലേക്കാണ് വാഹനങ്ങൾ പതിക്കുകയെന്നത് അപകടത്തിന്‍റെ ഭീതി വർധിപ്പിക്കുന്നു.

പൊടിശല്യം

റോഡ് പൊട്ടിപ്പൊളിഞ്ഞതിനാലുള്ള പൊടിശല്യംമൂലം സമീപത്തെ വീട്ടുകാർ ദുരിതത്തിലാണ്. ചെറിയ വാഹനങ്ങൾ പോയാൽപോലും ശ്വാസംമുട്ടുന്ന വിധത്തിലുള്ള പൊടിയാണ് പറക്കുന്നത്.

മലയോര മേഖലയായതിനാൽ മഴക്കാലം ആരംഭിക്കുന്നതോടെ മണ്ണിടിച്ചലിനു സാധ്യതയേറെയാണ്. ഇടിഞ്ഞ സംരക്ഷണഭിത്തികൾ ബലപ്പെടുത്തിയില്ലെങ്കിൽ റോഡ് പൂർണമായും നഷ്ടപ്പെടും. സംരക്ഷണഭിത്തികൾ ബലപ്പെടുത്തുക‍യും പൈപ്പിടാൻ നിർമിച്ച കുഴികൾ മൂടിയും റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.