തീക്കോയി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം
Tuesday, April 30, 2024 11:21 PM IST
തീക്കോയി: തീക്കോയി പഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. നാളിതുവരെ കാര്യമായ മഴ പെയ്തിട്ടില്ല. 13 വാർഡുകളിൽ 10 വാർഡുകളിലും ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും പദ്ധതിയുടെ കുടിവെള്ള സ്രോതസുകളിൽ ക്രമാതീതമായി വെള്ളം കുറഞ്ഞു വരികയാണ്. ജലനിധി പദ്ധതി പ്രകാരം മറ്റു വാർഡുകളിൽ 10,000 ലിറ്ററിന്‍റെ മഴവെള്ള സംഭരണികൾ നിർമിച്ചു നൽകിയിരുന്നു. എന്നാൽ വേനൽക്കാലത്തു കരുതലായി സൂക്ഷിച്ചിരുന്ന സംഭരണികളിലെ കുടിവെള്ളം വളരെ നേരത്തേ തന്നെ തീർന്നിരുന്നു.

പഞ്ചായത്തിലെ അഞ്ച്, ആറ്, എട്ട് വാർഡുകളിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. പഞ്ചായത്തിലെ പ്രധാന നദിയായ തീക്കോയി ആറ് പൂർണമായും വറ്റിവരണ്ടു. ചെക്ക് ഡാമുകളും വറ്റിക്കഴിഞ്ഞു. നദിയിൽനിന്നു ലോറിയിൽ കുടിവെള്ളം ശേഖരിച്ചിരുന്ന സ്രോതസുകളിൽ പലതിലും വെള്ളമില്ലാതെയായിരിക്കുകയാണ്.

കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. ജിപിഎസ് ഘടിപ്പിച്ച 5000, 3000 ലിറ്റർ ടാങ്കുകളുള്ള വാഹന ഉടമകളിൽ നിന്നാണ് ക്വട്ടേഷൻ ക്ഷണിച്ചിരുന്നത്. ക്വട്ടേഷനിൽ ഒരു വാഹന ഉടമയും പങ്കെടുത്തിരുന്നില്ല . ഇന്ന് വീണ്ടും അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടി കുടിവെള്ള വിതരണത്തിനായി റീ ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. പഞ്ചായത്തിന്‍റെ തനത് ഫണ്ട്‌ ഉപയോഗിച്ചുവേണം കുടിവെള്ളം വിതരണം ചെയ്യേണ്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം മുൻകാലങ്ങളിലെ പോലെ സർക്കാരിന്‍റെ ധനസഹായം ഇക്കാര്യത്തിൽ ലഭിക്കില്ല.

പഞ്ചായത്തിലെ കുടിവെള്ള ക്ഷമത്തിന് ശാശ്വത പരിഹാരമെന്ന രീതിയിൽ സമ്പൂർണ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇരുപതോളം ടാങ്കുകൾ നിർമിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടാങ്കുകൾ നിർമിക്കാൻ ആവശ്യമായ സ്ഥലങ്ങൾ പഞ്ചായത്ത് കണ്ടെത്തി നൽകിയിട്ടുണ്ട്. ടാങ്കുകളുടെയും പൈപ്പ്‌ലൈനുകളുടെയും നിർമാണങ്ങൾ നടന്നു വരുന്നു.

ജൽ ജീവൻ മിഷൻ പദ്ധതി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് വാർഡിലും ഗ്രാമപഞ്ചായത്തിലും തടസം നിൽക്കുന്ന മെംബറാണ് ഇപ്പോൾ കുടിവെള്ള വിതരണം നടത്തിയില്ലെന്നുള്ള അടിസ്ഥാനരഹിത ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളതെന്നു പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജയിംസ് പറഞ്ഞു.